Connect with us

Latest News

വിശേഷ ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് പ്രവേശനം

Published

on


തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തിയതായി മുഖ്യമന്ത്രി.ബലിപെരുന്നാള്‍ പ്രമാണിച്ച് ഡി മേഖലയില്‍ തിങ്കളാഴ്ച ഒരു ദിവസം കടകള്‍ തുറക്കാന്‍ അനുവാദം നല്‍കി.നേരത്തെ പ്രഖ്യാപിച്ച ഇളവുകള്‍ ഡി കാറ്റഗറി പെട്ടിരുന്നില്ല. ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും നിയന്ത്രണങ്ങള്‍ തുടരും. വിശേഷ ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് വരെ പ്രവേശനമാകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരാധനാലയങ്ങളുടെ ചുമതലയുള്ളവര്‍ ആളുകളുടെ എണ്ണം ക്രമീകരിക്കാന്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം. ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവര്‍ക്കായിരിക്കും പ്രവേശനാനുമതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. എ, ബി, സി കാറ്റഗറിയില്‍പ്പെടുന്ന മേഖലകളില്‍ ഇലക്ട്രോണിക് ഷോപ്പുകള്‍, വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്ക് തിങ്കള്‍ മുതല്‍ വെള്ളിവരെ പ്രവര്‍ത്തിക്കാം. രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് വരെയാണ് പ്രവര്‍ത്തനാനുമതി.
സീരിയല്‍ ഷൂട്ടിംഗിന് അനുമതി നല്‍കിയതുപോലെ സിനിമാ ചിത്രീകരണത്തിനും അനുമതി നല്‍കി. കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും സിനിമാപ്രവര്‍ത്തകര്‍ ഒരു ഡോസ് വാക്സിനെങ്കിലും എടുത്തിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എഞ്ചിനീയറിംഗ്, പോളിടെക്നിക് കോളജുകളില്‍ പരീക്ഷകള്‍ നടക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റലുകളില്‍ താമസിക്കാന്‍ അനുവാദം നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!