Connect with us

Special

അമ്പമ്പോ… അന്തംവിട്ട് സര്‍ട്ടിഫിക്കറ്റുകള്‍

Published

on


അല്ലപിന്നെ, ഒരുകാര്യം നേടണമെന്നു കരുതിയാല്‍ അതും കിട്ടും വരെ വിശ്രമിക്കരുത്. ഒരു ദിവസമായാലും ശരി ഒരു ജീവിതകാലം മുഴുവനായാലും കൊള്ളാം, നല്ലതെന്ന് തോന്നിയാല്‍ അത് പിന്തുടര്‍ന്ന് നേടിയെടുക്കണം.
അതാണല്ലോ മലപ്പുറം മഅദിന്‍ അക്കാദമി ദഅ്വാ കോളജ് വിദ്യാര്‍ഥിയായ മുഹമ്മദ് ഖുബൈബ് നടത്തിയെടുക്കുന്നത്. ലോക്ക്ഡൗണും കോവിഡുമൊക്കെ വന്നപ്പോള്‍ അതൊരു അവസരമായി കണ്ടു ഖുബൈബെന്ന 21കാരന്‍. ഒറ്റയിരിപ്പ്- മൂന്നര മാസംകൊണ്ട് അറുന്നൂറോളം സര്‍ട്ടിഫിക്കറ്റുകള്‍ സ്വന്തം പേരില്‍ നേടിയെടുത്തു ഈ വിദ്യാര്‍ഥി.
ദഅ്വാ കോളജില്‍ പഠിക്കുന്നതിനോടൊപ്പം ബികോം ഒന്നാം വര്‍ഷത്തില്‍ ചേര്‍ന്ന ഖുബൈബ് സി എം എ ഫൗണ്ടേഷന്‍ കോഴ്സും ചെയ്യുന്നുണ്ട്.
സിവില്‍ സര്‍വീസ് പരീക്ഷ വന്നു മുമ്പില്‍ നിന്നാല്‍ ഞാന്‍ റെഡിയെന്ന് പറയാനുള്ളത്രയും ആത്മവിശ്വാസം സ്വന്തമാക്കിയിട്ടുണ്ട് ഈ ശുഭ്രവസ്ത്രധാരി.
വിവിധ അന്താരാഷ്ട്ര യൂണിവേഴ്സിറ്റികളുടെയും സ്ഥാപനങ്ങളുടേയും ഓണ്‍ലൈന്‍ ക്ലാസുകളില്‍ ചേര്‍ന്നാണ് ഈ ചെറിയ കാലത്തിനിടയില്‍ അറുന്നൂറോളം സര്‍ട്ടിഫിക്കറ്റുകള്‍ നേടിയെടുത്തത്. കോഴ്സ് സര്‍ട്ടിഫിക്കറ്റ് കൊടുത്തതില്‍ മൈക്രോസോഫ്റ്റാണ് മുമ്പന്‍- ഇരുന്നൂറോളം സര്‍ട്ടിഫിക്കറ്റുകള്‍ ഖുബൈബിനെ തേടി മൈക്രോസോഫ്റ്റില്‍ നിന്നും എത്തിയിട്ടുണ്ട്. ഗൂഗ്ളും മോശമാക്കിയിട്ടില്ല. കാലിഫോര്‍ണിയ യൂണിവേഴ്സിറ്റി ഉള്‍പ്പെടെ ഖുബൈബിന്റെ ‘പഠിപ്പിന്റെ ചൂട്’ അറിഞ്ഞിട്ടുണ്ട്.
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, അക്കൗണ്ടിംഗ്, ഇക്കണോമിക്സ്, മാനേജ്മെന്റ്, ഭാഷാപഠനം, ഡിസൈനിംഗ്- ഒന്നും പറയേണ്ട. ഖുബൈബിന് ചേര്‍ന്നാല്‍ കൊള്ളാമെന്ന് തോന്നാത്ത ഒരു വിഷയവും സൂര്യന് കീഴിലില്ല.
കല്ലിങ്ങല്‍ സ്വദേശിയായ കുമ്മാളില്‍ കുറ്റിക്കാട്ടില്‍ മൊയ്തീന്‍ ഹാജിയുടേയും ഫാത്തിമക്കുട്ടിയുടേയും മകനാണ് ഈ മിടുക്കന്‍.


error: Content is protected !!