Connect with us

NEWS

എ ടി എമ്മില്‍ പണമില്ലേ; ബാങ്കിനു ‘പണി’യുമായി റിസര്‍വ് ബാങ്ക്

Published

on


ന്യൂഡല്‍ഹി: എ ടി എമ്മില്‍ പണമില്ലെങ്കില്‍ ബാങ്കുകള്‍ക്ക് പിഴ ചുമത്തുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പ്. എ ടി എമ്മുകളില്‍ പണം ഇല്ലാത്തതിനെ തുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് ഉണ്ടാകുന്ന അസൗകര്യങ്ങള്‍ കണക്കിലെടുത്താണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനമെടുത്തത്.


ബാങ്കുകള്‍ക്ക് പിഴ ഈടാക്കുന്ന നടപടി ഒക്ടോബര്‍ ഒന്നിന് നിലവില്‍ വരും. മാസത്തില്‍ പത്തുമണിക്കൂറില്‍ കൂടുതല്‍ സമയം എ ടി എം കാലിയായാല്‍ പതിനായിരം രൂപയാണ് പിഴയായി ഈടാക്കുക. ബാങ്കിങ്ങിതര സ്ഥാപനങ്ങള്‍ നടത്തുന്ന എ ടി എമ്മുകളുടെ കാര്യത്തില്‍ അവയ്ക്ക് പണം നല്‍കുന്ന ബാങ്കിനാണ് പിഴ ചുമത്തുക.


ജനങ്ങള്‍ക്ക് ആവശ്യമായ പണം എ ടി എമ്മുകളില്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് പിത്തീരുമാനമെന്ന് റിസര്‍വ് ബാങ്ക് ഇന്ത്യ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. യഥാസമയം പണം നിറയ്ക്കാത്തതിനെ തുടര്‍ന്ന് പ്രവര്‍ത്തനരഹിതമായി കിടക്കുന്ന എ ടി എമ്മുകളെ കുറിച്ച് അവലോകനം നടത്തിയെന്നും ഇത് പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുന്നു എന്നു കണ്ടെത്തിയെന്നും തുടര്‍ന്നാണ് നടപടിയെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വിശദീകരിക്കുന്നു.
ബാങ്കുകള്‍, എ ടി എം ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ എ ടി എമ്മുകളില്‍ പണത്തിന്റെ ലഭ്യത നിരീക്ഷിക്കുകയും പണലഭ്യത ഉറപ്പുവരുത്തുകയും ചെയ്യുന്നതിനായി തങ്ങളുടെ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടു.

നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നത് ഗൗരവത്തോടെയാണ് പരിഗണിക്കുകയെന്നും പിഴ ഒഴിവാക്കാനുള്ള ശ്രമം നടത്തേണ്ടത് എ ടി എമ്മുകള്‍ നടത്തുന്നവരുടെ ഉത്തരവാദിത്വമാണെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.


error: Content is protected !!