Connect with us

Featured

മെയ് 13 മുതല്‍ 16 വരെ ട്രംപ് ഖത്തറും സൗദി അറേബ്യയും യു എ ഇയും സന്ദര്‍ശിക്കും

Published

on


വാഷിംഗ്ടണ്‍: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്ത മാസം മിഡില്‍ ഈസ്റ്റിലെ മൂന്ന് രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്ന് അദ്ദേഹത്തിന്റെ വക്താവ് കരോലിന്‍ ലീവിറ്റ് അറിയിച്ചു.

ശനിയാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ വത്തിക്കാനിലേക്ക് പോകുന്ന ട്രംപിന്റെ ആദ്യ വിദേശ സന്ദര്‍ശനമായിരിക്കും അത്. തുടര്‍ന്ന് രണ്ടാം വിദേശയാത്രയാണ് മധ്യപൗരസ്ത്യ ദേശങ്ങളിലെ മൂന്ന് രാജ്യങ്ങളിലേക്ക് നടത്തുക.

മെയ് 13 മുതല്‍ 16 വരെയാണ് ട്രംപിന്റെ സൗദി അറേബ്യ, ഖത്തര്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് സന്ദര്‍ശനമെന്ന് കൂടുതല്‍ കാര്യങ്ങള്‍ വിശദമാക്കാതെ വൈറ്റ് ഹൗസിലെ വാര്‍ത്താ സമ്മേളനത്തില്‍ ലീവിറ്റ് പറഞ്ഞു.

ട്രംപ് ആദ്യം അധികാരമേറ്റപ്പോള്‍ ആദ്യം സന്ദര്‍ശിച്ച വിദേശ രാജ്യം സൗദി അറേബ്യയായിരുന്നു. ട്രംപിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി സൗദി അറേബ്യയുടെ ഉന്നത നയതന്ത്രജ്ഞര്‍ ഈ മാസം ആദ്യം വാഷിംഗ്ടണില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു.

സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ജനുവരിയില്‍ യു എസ് വ്യാപാരത്തിനും നിക്ഷേപങ്ങള്‍ക്കും 600 ബില്യണ്‍ ഡോളര്‍ സമാഹരിക്കുമെന്ന് വാഗ്ദാനം ചെയ്തു.

ഇറാനുമായി ആണവ ചര്‍ച്ചകള്‍ തുടരുന്നതിനിടയിലാണ് യു എസിന്റെ പ്രഖ്യാപനം. ഇറാനുമായി കരാറിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ സൈനിക നടപടിയെടുക്കുമെന്ന് യു എസ് ഭീഷണി മുഴക്കിയിരുന്നു.


error: Content is protected !!