വൈദ്യുതി വകുപ്പ് ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആക്കണമെന്ന് ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ഹൈക്കോടതിയില്‍

Web Desk
1 Min Read

കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി വകുപ്പ് ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആക്കി ഏകീകരിക്കണമെന്നാവശ്യപ്പെട്ട് കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് ഫെഡറേഷന്‍ ഹൈക്കോടതിയെ സമീപിച്ചു. ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) ജനറല്‍ സെക്രട്ടറി എം.പി ഗോപകുമാര്‍, ഈ വര്‍ഷം പെന്‍ഷനാകുന്ന കെ.ആര്‍ മോഹന്‍ദാസ്, തങ്കച്ചന്‍ പി.എക്‌സ് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ കീ ഴിലുള്ള 106 പൊതുമേഖല സ്ഥാപനങ്ങളില്‍ പെന്‍ഷന്‍ പ്രായം 58ഉം 60മായി നിജപ്പെടുത്തി സര്‍ക്കാര്‍ നയപരമായ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. ഇതുകൂടാതെ സ്വയംഭരണ സ്ഥാപനം എന്ന നിലയില്‍ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ മറ്റ് തടസങ്ങളില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടി കാട്ടുന്നു.

city exchange

രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ പ്രായമാണ് കേരളത്തില്‍ നടപ്പിലാക്കുന്നത്. തമിഴ്നാട്, ആന്ധ്രപ്രദേശ്, ഒറീസ, പശ്ചിമ ബംഗാള്‍, അസം, മേഘാലയ, ജാര്‍ഖണ്ഡ്, ഉത്തര്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പെന്‍ഷന്‍ പ്രായം 60 ആണ്. രാജസ്ഥാനില്‍ 62ഉം. ഈ വസ്തുത നിലനില്‍ക്കെ രാജ്യവ്യാപകമായി പെന്‍ഷന്‍ പ്രായം ഏകീകരിച്ച 60 ആക്കി നിലനിര്‍ത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു.

നിലവില്‍ കെ.എസ്.ഇ.ബിയില്‍ 2013ന് ശേഷം ജോലിയില്‍ പ്രവേശിച്ചവരുടെ പെന്‍ഷന്‍ പ്രായം 60 ആണ്. ഇതിന് മുമ്പ് സര്‍വീസില്‍ കയറിയ ആയിരക്കണക്കിന് ജീവനക്കാരാണ് 56-ാം വയസില്‍ പെന്‍ഷന്‍പറ്റി പിരിയേണ്ടിവരുന്നത്. സംസ്ഥാനത്തെ ഒട്ടുമിക്ക പൊതുമേഖല സ്ഥാപനങ്ങളിലും പെന്‍ഷന്‍ പ്രായം 58, 60 ആണ്. കെ.എസ്.ഇ.ബിയില്‍ 2013ന് മുമ്പ് ജോലിയില്‍ പ്രവേശിപ്പിച്ചവരുടെ പെന്‍ഷന്‍ പ്രായം 56 ആയി തുടരുമ്പോള്‍ അടുത്ത എട്ട് വര്‍ഷത്തിനുള്ളില്‍ 17,000ത്തില്‍ അധികം ജീവനക്കാരാണ് ജോലിയില്‍ നിന്ന് പിരിഞ്ഞുപോകേണ്ടി വരുന്നത്.

- Advertisement -
Ad image

1946ലെ ഇന്‍ഡസ്ട്രിയില്‍ എംപ്ലോയ്മെന്റ് സ്റ്റാന്‍ഡിങ് ഓര്‍ഡേഴ്സ് ആക്ടും 1958ല്‍ പാസാക്കിയ കേരള ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്മെന്റ് സ്റ്റാന്‍ഡിങ് ഓള്‍ഡേഴ്സ് റൂള്‍സും പ്രകാരം എല്ലാ വ്യവസായ സ്ഥാപനങ്ങളിലും പെന്‍ഷന്‍ പ്രായം 58 ആക്കി നിജപ്പെടുത്തിയിട്ടുണ്ട്. ബോര്‍ഡിനെ കമ്പനിയാക്കി മാറ്റിയപ്പോഴും പെന്‍ഷന്‍ പ്രായം ഉയര്‍ത്തുമെന്ന് തൊഴിലാളികളെ ധരിപ്പിച്ചെങ്കിലും ഇതുവരെ അനുകൂല സമീപനങ്ങളുണ്ടാകാത്ത സാഹചര്യത്തിലാണ് കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് ഫെഡറേഷന്‍ ഹൈക്കോടതിയെ സമീപിച്ചത്.

Share This Article
Leave a Comment
error: Content is protected !!