ബോയിംഗിന്റെ ബെംഗളൂരു സെന്ററില്‍ 180 ജീവനക്കാരെ പിരിച്ചുവിട്ടു

Web Desk
1 Min Read

ബെംഗളൂരു: ആഗോളതലത്തില്‍ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി യു എസ് വിമാന നിര്‍മ്മാതാക്കളായ ബോയിംഗ് ബെംഗളൂരു എഞ്ചിനീയറിംഗ് ടെക്നോളജി സെന്ററിലെ 180 ജീവനക്കാരെ പിരിച്ചുവിട്ടു. എന്നാല്‍ ഇതേക്കുറിച്ച് ബോയിംഗില്‍ നിന്നും പ്രസ്താവനകളൊന്നും വന്നിട്ടില്ല.

city exchange

ആഗോളതലത്തില്‍ പ്രതിസന്ധി നേരിടുന്ന ബോയിംഗ് പ്രധാന ആഗോള വിപണിയായ ഇന്ത്യയില്‍ ഏകദേശം ഏഴായിരം ജീവനക്കാരാണുള്ളത്. ആഗോളതലത്തില്‍ ഏകദേശം 10 ശതമാനം തൊഴിലാളികളുടെ എണ്ണം കുറക്കുമെന്ന് ബോയിംഗ് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു.

പരിമിതമായ തസ്തികകളെ ബാധിക്കുന്ന തന്ത്രപരമായ ക്രമീകരണങ്ങള്‍ വരുത്തിയതായും അതേസമയം ഉപഭോക്താക്കളെയോ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെയോ പ്രതികൂലമായി ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കിയതായും ബന്ധപ്പെട്ടവര്‍ പറഞ്ഞു.

ചില തസ്തികകള്‍ നീക്കം ചെയ്തിട്ടുണ്ടെങ്കിലും പകരം പുതിയ തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും ഇന്ത്യയിലെ ഒഴിവുകള്‍ കൂടുതല്‍ കണക്കാക്കിയിട്ടുണ്ടെന്നും ഉപഭോക്തൃ സേവനം, സുരക്ഷ, ഗുണനിലവാര മാനദണ്ഡങ്ങള്‍ എന്നിവ നിലനിര്‍ത്തുന്നതില്‍ വ്യക്തമായ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

- Advertisement -
Ad image

സങ്കീര്‍ണ്ണമായ നൂതന എയ്റോസ്പേസ് ജോലികളാണ് ബെംഗളൂരുവിലെയും ചെന്നൈയിലെയും ബോയിംഗ് ഇന്ത്യ എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജി സെന്റര്‍ ഏറ്റെടുക്കുന്നത്.

യു എസിന് പുറത്തുള്ള ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നാണ് ബെംഗളൂരുവിലെ കമ്പനിയുടെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള എഞ്ചിനീയറിംഗ്, ടെക്നോളജി കാമ്പസ്.

Share This Article
Leave a Comment
error: Content is protected !!