Connect with us

Latest News

ഗോ മൂത്രം കോവിഡ് മാറ്റില്ലെന്ന് പോസ്റ്റിട്ടയാളെ തടവിലാക്കി: ഉടന്‍ വിട്ടയക്കണമെന്ന് കോടതി

Published

on


ഗുവാഹത്തി: ചാണകമോ പശുമൂത്രമോ കൊവിഡിനെ സുഖപ്പെടുത്തില്ലെന്ന് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ആളെ തടങ്കലിലാക്കിയ നടപടിക്കെതിരെ സുപ്രീംകോടതി. ദേശീയ സുരക്ഷാ നിയമപ്രകാരം തടങ്കലിലാക്കിയ മണിപ്പൂരിലെ രാഷ്ട്രീയ പ്രവര്‍ത്തകനായ എറെന്‍ഡ്രോ ലിച്ചോംബത്തെ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു.
ഒരാളെ തുടര്‍ച്ചയായി തടഞ്ഞുവയ്ക്കുന്നത് ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഏറെന്‍ഡ്രോയെ മോചിപ്പിച്ചത്. മണിപ്പൂര്‍ ബിജെപി പ്രസിഡന്റ് പ്രൊഫ. ടിക്കേന്ദ്ര സിങ്ങിന്റെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് എറെന്‍ഡ്രോ ബിജെപിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.
കൊറോണയ്ക്കുള്ള ചികിത്സ ചാണകവും പശുമൂത്രവുമല്ല. ചികിത്സ ശാസ്ത്രവും സാമാന്യബുദ്ധിയുമാണ്. ബിജെപി നേതാവിന്റെ മരണത്തില്‍ അനുശോചിക്കുന്നു. എന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. കൊവിഡിന് പരിഹാരമായി പശുമൂത്രവും ചാണകവും ഉപയോഗിക്കണമെന്ന് വാദിച്ച ബിജെപി രാഷ്ട്രീയക്കാരെ വിമര്‍ശിച്ചാണ് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റില്‍ പ്രകോപിതരായ പ്രാദേശിക ബിജെപി നേതാക്കള്‍ പരാതി നല്‍കി. ലിച്ചോംബത്തിനെതിരേ കഴിഞ്ഞ ജൂലൈയിലാണ് രാജ്യദ്രേഹകുറ്റവും ചുമത്തിയത്. ലിച്ചോംബത്തിന്റെ അച്ഛന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് മോചിപ്പിക്കാന്‍ സുപ്രീംകോടതി തയ്യാറായത്.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!