Connect with us

Latest News

ഹെയ്തി പ്രസിഡന്റ് ജുവനല്‍ മോയിസിന്റെ ഘാതകരെ വധിച്ചു

Published

on


പോര്‍ട്ടോപ്രിന്‍സ്: ഹെയ്തി പ്രസിഡന്റ് ജുവനല്‍ മോയിസിനെ വീട്ടില്‍ കയറി വെടിവെച്ച് കൊന്ന സംഘത്തിലെ നാല് പേരെ വെടിവെച്ച് കൊന്നു. സംഘത്തിലെ രണ്ട് പേരെ പിടികൂടിയെന്നും പൊലീസ് മേധാവി ലിയോണ്‍ ചാള്‍സ് വ്യക്തമാക്കി. പ്രസിഡന്റിനെ കൊലപ്പെടുത്താനുള്ള ശ്രമത്തിനിടെ അക്രമി സംഘം തടങ്കലിലാക്കിയ മൂന്നു പോലീസുകാരെ രക്ഷപ്പെടുത്തി. ബുധനാഴ്ച രാവിലെയാണ് പ്രസിഡന്റിനെ അക്രമികള്‍ വീടിനകത്ത് കയറി വെടിവച്ച് കൊലപ്പെടുത്തിയത്. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്ക് അക്രമികളുടെ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഹെയ്തി സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ഐക്യരാഷ്ട്ര സഭ അടിയന്തിര യോഗം ചേരുെന്ന് അധികൃതര്‍ അറിയിച്ചു. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇവിടുത്തെ ജനം ഭീതിയിലാണ്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട് അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് മോയിസിനെതിരെ ഈ വര്‍ഷമാദ്യം രാജ്യത്ത് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. രാജ്യത്തെ സ്ഥിതിഗതികള്‍ പോലീസിന്റെയും സൈന്യത്തിന്റെയും നിയന്ത്രണത്തിലാണെന്ന് ഇടക്കാല പ്രധാനമന്ത്രി ക്ലൗഡ് ജോസഫ് വ്യക്തമാക്കി. ദരിദ്ര രാഷ്ട്രമായ ഹെയ്ത്തി ഏകാധിപത്യത്തിനും രാഷ്ട്രീയ അസ്ഥിരതയ്ക്കും പേരുകേട്ട ഇടമാണ്. 53 കാരനായ മുന്‍ ബിസിനസുകാരന്‍ മോയിസ് 2017ലാണ് അധികാരമേറ്റത്.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!