Connect with us

Special

വൃക്ക മാറ്റിവയ്ക്കുന്നത് മൂന്നാം തവണ; 47കാരന് വി പി എസ് ലേക്ഷോറില്‍ പുതുജീവന്‍

Published

on


കൊച്ചി: പെരുമ്പാവൂര്‍ സ്വദേശി തോമസ് മാത്യുവിന് (47) 2003ല്‍ 29-ാം വയസ്സിലാണ് ആദ്യം വൃക്കമാറ്റിവച്ചത്. പിന്നീട് മൂന്ന് വര്‍ഷത്തിന് ശേഷം വീണ്ടും മാറ്റിവയ്ക്കേണ്ടിവന്നു. 15 വര്‍ഷത്തോളം പുതിയ വൃക്ക തോമസിന് ജീവിതം നീട്ടിക്കൊടുത്തു. മാറ്റിവച്ച വൃക്കയുടെ കാലാവധി തീര്‍ന്നതിനാല്‍ ജീവിതം മുന്നോട്ട് പോകണമെങ്കില്‍ ഡയാലിസിസ് അല്ലെങ്കില്‍ വീണ്ടും വൃക്ക മാറ്റിവയ്ക്കുക എന്ന രണ്ടുവഴികളായിരുന്നു തോമസിന്റെ മുന്നില്‍ ഉണ്ടായിരുന്നത്. സ്ഥിരമായി ഡയാലിസിസ് ചെയ്യുന്നതിലും നല്ലത് അവയവ മാറ്റമാണെന്നതിനെ തുടര്‍ന്ന് വി പി എസ് ലേക്ഷോര്‍ ആശുപത്രിയില്‍ നടത്തിയ വൃക്കമാറ്റ ശസ്ത്രക്രിയയിലൂടെ തോമസിന് പുതിയ ജീവിതം ലഭിച്ചിരിക്കുകയാണ്.
ആവര്‍ത്തിച്ചുള്ള അവയവമാറ്റ ശസ്ത്രക്രിയയുടെ അപകട സാധ്യതതകള്‍ മുന്നിലുണ്ടായിട്ടും ഡോ. ജോര്‍ജി കെ നൈനാന്‍, ഡോ. ജോര്‍ജ് പി എബ്രഹാം, ഡോ. ഡാറ്റ്‌സണ്‍ ജോര്‍ജ് പി, ഡോ വിനീത്, ഡോ. മോഹന്‍ മാത്യു എന്നിവരുള്‍പ്പെടെ യൂറോളജി, അനസ്‌തേഷ്യ വിഭാഗങ്ങള്‍ ചേര്‍ന്ന് നല്‍കിയ കൃത്യമായ ചികിത്സയിലൂടെയും പരിചരണത്തിലൂടെയും തോമസ് ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണ്.
‘മാറ്റിവയ്ക്കുന്ന വൃക്കയുടെ ജീവിതകാലാവധി ശരാശരി 12-15 വര്‍ഷമാണ്. മാറ്റിവച്ച കിഡ്നിയുമായി 15 വര്‍ഷത്തോളമാണ് തോമസ് ജീവിച്ചത്. വൃക്കയുടെ പ്രവര്‍ത്തന കാലാവധി കഴിഞ്ഞതിനാല്‍ സ്വഭാവികമായി ശരീരം തിരസ്‌കരിക്കുകയായിരുന്നു. വൃക്കമാറ്റിവയ്ക്കണമെന്നു തോമസ് തന്നെയാണ് ആവശ്യപ്പെട്ടതും. കാരണം സ്ഥിരമായി ഡയാലിസിസ് ചെയ്യുന്നതിലും മികച്ച ജീവിതനിലവാരം അത് ഉറപ്പാക്കുന്നു. ഒരിക്കല്‍ക്കൂടി മാറ്റിവച്ചതിലൂടെ തോമസിന് വീണ്ടും സാധാരണ ജീവിതം സാധ്യമായിരിക്കുകയാണ്’ എന്ന് യൂറോളജി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. ജോര്‍ജി കെ നൈനാന്‍ പറഞ്ഞു


error: Content is protected !!