Connect with us

NEWS

പത്തു ശതമാനം ജനങ്ങള്‍ക്കെങ്കിലും കോവിഡ് വാക്‌സിന്‍ കിട്ടിയിട്ടുമതി ബൂസ്റ്റര്‍ ഡോസെന്ന് ലോകാരോഗ്യ സംഘടന

Published

on


ജനീവ: കോവിഡ് വാക്‌സിന്‍ ബൂസ്റ്ററുകള്‍ ഉപയോഗിക്കുന്നത് സെപ്തംബര്‍ അവസാനം വരെ നിര്‍ത്തലാക്കണമെന്ന് ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആവശ്യപ്പെട്ടു. എല്ലാ രാജ്യങ്ങളിലേയും ജനസംഖ്യയുടെ പത്തു ശതമാനമെങ്കിലും കോവിഡ് പ്രതിരോധ കുത്തിവെയ്‌പെടുക്കാന്‍ പ്രാപ്തരാകാനാണ് ഇത്തരം തീരുമാനം സ്വീകരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
ഡെല്‍റ്റ വകഭേദത്തില്‍ നിന്നും പൗരന്മാരെ സംരക്ഷിക്കാനുള്ള സര്‍ക്കാരുകളുടെ ഉത്കണ്ഠ മനസ്സിലാകും. എന്നാല്‍ ആഗോള വിതരണത്തിന്റെ ഭൂരിഭാഗവും ഏതാനും രാജ്യങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത്തരം നീക്കങ്ങളെ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡെല്‍റ്റ വ്യാപനം മന്ദഗതിയിലാക്കുന്നതിന്റെ ഭാഗമായി ഇസ്രായേലില്‍ 60 വയസ്സിനു മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ഇസ്രാഈലില്‍ പ്രചരണം ആരംഭിച്ചിട്ടുണ്ട്. ഇസ്രാഈല്‍ പ്രസിഡന്റ് ഇസാക്ക് ഹെര്‍സോഗിന് കോവിഡ് വാക്‌സിന്‍ മൂന്നാമത്തെ ഡോസ് കഴിഞ്ഞയാഴ്ച ലഭിച്ചു. കുട്ടികള്‍ക്കുള്ള വാക്‌സിനേഷനും ബൂസ്റ്റര്‍ ഷോട്ടുകളും നല്കാന്‍ ഫൈസറിനും ബയോടെകിനും 200 ദശലക്ഷം ഡോസുകള്‍ക്കുള്ള കരാറാണ് യു എസ് ജൂലൈയില്‍ ഒപ്പുവെച്ചത്.


error: Content is protected !!