Connect with us

NEWS

ചാരായം വാറ്റി വില്‍പ്പന നടത്തിയ യുവമോര്‍ച്ചാ നേതാവ് പിടിയില്‍

Published

on


ആലപ്പുഴ: വ്യാജ വാറ്റുമായി ബന്ധപ്പെട്ട കേസില്‍ ഒളിവില്‍ പോയ യുവമോര്‍ച്ചാ നേതാവിനെ അറസ്റ്റ് ചെയ്തു. ആലപ്പുഴ ജില്ലാ ഉപാധ്യക്ഷന്‍ അനൂപ് എടത്വ ആണ് പൊലീസ് പിടിയിലായത്. വാറ്റ് വില്‍പ്പനയുമായി ബന്ധപ്പെട്ട് എടത്വയില്‍ പിടിയിലായവരില്‍ നിന്നാണ് അനൂപിനെ കുറിച്ച് സൂചനകള്‍ ലഭിച്ചത്. കരിയര്‍ കൗണ്‍സലര്‍ എന്നും ഇയാള്‍ തന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ ചേര്‍ത്തിട്ടുണ്ട്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിതരണം ചെയ്ത പാസിന്റെ മറവിലാണ് വാറ്റ് ചാരായം വില്‍പ്പന നടത്തിയത്. എടത്വ മുതല്‍ ഹരിപ്പാട് വരെയുള്ള പ്രദേശങ്ങളിലാണ് കുട്ടനാട് റെസ്‌ക്യൂ ടീം എന്ന സന്നദ്ധ സംഘടനയുടെ പ്രസിഡന്റു കൂടിയായ അനൂപ് ചാരായ വില്‍പ്പന നടത്തിയത്. സന്നദ്ധ സംഘടനയുടെ മറവാണ് ചാരായ വില്‍പ്പനയ്ക്ക് ഇയാള്‍ ഉപയോഗപ്പെടുത്തിയത്. സംഭവത്തില്‍ അനൂപിന്റെ സഹോദരനെ നേരത്തെ പിടികൂടിയിരുന്നു.
വീട്ടില്‍ വാറ്റുന്ന ചാരയം സ്വന്തം വാഹനത്തില്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുകയായിരുന്നു പതിവ്. വീട്ടിലെത്തി വാങ്ങുന്നവര്‍ക്ക് ലിറ്ററിന് 1500 രൂപയും എത്തിച്ചു നല്കിയാല്‍ 2500 രൂപയുമാണ് ഈടാക്കിയിരുന്നത്. വെളുപ്പിന് മൂന്നു മണിയോടെയാണ് സ്വന്തം വാഹനത്തില്‍ ഇയാള്‍ ചാരായവുമായി ഇറങ്ങിയിരുന്നത്. പത്തുകുപ്പി ഒന്നിച്ചെടുക്കുന്നവര്‍ക്ക് ഡിസ്‌കൗണ്ട് നല്കാനും പണം ഗൂഗ്ള്‍ പേ വഴി സ്വീകരിക്കാനും സൗകര്യങ്ങളുണ്ടായിരുന്നു.
സഹോദരന്‍ പിടിയിലായതോടെയാണ് ചാരായ വാറ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. അതോടെ അനൂപ് ഒളിവില്‍ പോകുകയായിരുന്നു. ഒളിവിലിരിക്കെ ജാമ്യത്തിന് ശ്രമിച്ചെങ്കിലും പിടിയിലാവുകയായിരുന്നു.


error: Content is protected !!