സേതുനാഥ് പ്രഭാകറിന്റെ പേര് ശ്രീരാമന്‍ നോവല്‍ പ്രകാശനം ചെയ്തു

Web Desk
1 Min Read

കൊച്ചി: സേതുനാഥ് പ്രഭാകറിന്റെ പേര് ശ്രീരാമന്‍ എന്ന നോവല്‍ സിനിമ സംവിധായകന്‍ ജിയോ ബേബിക്ക് നല്‍കി ടി ഡി രാമകൃഷ്ണന്‍ പ്രകാശനം ചെയ്തു. കവി ശ്രീജിത്ത് അരിയല്ലൂര്‍ ആമുഖ പ്രഭാഷണം നടത്തി.

city exchange

എഴുത്തുകാരനും ചിത്രകാരനുമായ സേതുനാഥ് പ്രഭാകറിന്റെ രണ്ടാമത്തെ നോവലാണ് ‘പേര് ശ്രീരാമന്‍.’ ആദ്യ നോവലായ ‘ഭ്രൂണം’ 2001-ലാണ് പ്രസിദ്ധീകരിച്ചത്.

കോതമംഗലം സ്വദേശിയായ സേതുനാഥ് പ്രഭാകര്‍ ബറോഡയില്‍ ചിത്രകലാ പഠനം പൂര്‍ത്തിയാക്കി ഗുജറാത്തില്‍ ദ്വാരകയ്ക്ക് അടുത്തുള്ള ജൈന ക്ഷേത്രത്തില്‍ ആരാധന ദാമിലെ ആര്‍ട്ട് ഗ്യാലറിയിലുള്ള മുഴുവന്‍ ചിത്രങ്ങളും വരച്ചു. മാതൃഭൂമി, കലാകൗമുദി, കുങ്കുമം, സമകാലിക മലയാളം എന്നീ വാരികകളില്‍ കഥകള്‍ പ്രസിദ്ധീകരിച്ചു.

- Advertisement -
Ad image

2009-ല്‍ ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ അദ്ദേഹം മെല്‍ബണിലെ പ്രധാന ഗ്രൂപ്പ് എക്‌സിബിഷനില്‍ പങ്കെടുത്ത് വരുന്നു. ഓസ്‌ട്രേലിയന്‍ ചരിത്രത്തില്‍ ആദ്യമായി പ്രൈഡ് ഓഫ് ഓസ്‌ട്രേലിയ എന്ന പോര്‍ട്രൈറ്റ് സീരീസ് വിക്ടോറിയന്‍ പാര്‍ലമെന്റില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. അതേവര്‍ഷം തന്നെ ഒമാന്റെ 47-ാമത് നാഷണല്‍ ഡേയില്‍ മസ്‌കറ്റില്‍ ഫൈന്‍ ആര്‍ട്‌സ് ഓഫ് ഒമാന്‍ ചിത്രപ്രദര്‍ശനം നടത്തി.

ഇന്ത്യന്‍ മിത്തോളജിയെയും ഗാന്ധിജിയെയും അവലംബിച്ചു കൊണ്ടുള്ള കണ്ടംപററി സീരിസ് ആണ് പുതിയ പെയിന്റിംഗുകള്‍. ഒരു ഇടവേളക്കുശേഷം വീണ്ടും എഴുത്തില്‍ സജീവമായിരിക്കുകയാണ് സേതുനാഥ്പ്രഭാകര്‍.

സമരസപ്പെടാത്ത വിപ്ലവകാരിയുടെ സര്‍ഗ ജീവിതവും നീതി ബോധവും ശ്രീരാമന്‍ എന്ന കഥാപാത്രത്തിലൂടെ നോവലില്‍ ഉടനീളം പ്രകടമാക്കുകയാണ് സേതുനാഥ്.
‘ആത്മ’കഥയെന്നോ അന്വേഷണമെന്നോ വേര്‍തിരിക്കാനാവാത്ത ഭാഷയുടെ സംഗീതം
നമുക്ക് ആസ്വദിക്കാനാവും.

നിലനില്‍ക്കുന്ന സദാചാര, ആചാര ക്രമങ്ങളിലൊന്നും ഒതുങ്ങി ജീവിക്കാത്ത
ശ്രീരാമന്‍ മത നിരപേക്ഷ മാനവികതയുടെ വക്താവായി വളരുന്നുണ്ട്. പക്ഷെ, ഭരണകൂടവും മേല്‍ക്കോയ്മാ ബോധവും ചേര്‍ന്ന് പോരാട്ടങ്ങളെയും പ്രതിരോധങ്ങളെയും എങ്ങനെ വകവരുത്തുന്നു എന്ന് നോവല്‍ കൃത്യമായി വരച്ചിടുന്നു.

നോവലിലെ ഭൂപ്രകൃതികളും കാലവും കഥാപത്രങ്ങളും പല മട്ടില്‍ ഓരോ രാഷ്ട്രീയത്തെയും
കാപട്യങ്ങളെയും തുറന്നു കാണിക്കുന്നു. നേരിന്റെ വഴി തേടുന്നവര്‍ ഭ്രാന്തിന്റെ മുനമ്പുകളിലാണ് എക്കാലവും എത്തിപ്പെടുന്നത് എന്ന് നോവല്‍ അടയാളപ്പെടുത്തുന്നു.

ബന്ധങ്ങളും ബന്ധനങ്ങളും സ്വാതന്ത്ര്യവും ആസക്തികളും സര്‍ഗാത്മകത ഉള്ളില്‍ പേറുന്നവര്‍ക്ക് പെട്ടെന്ന് തിരിച്ചറിയാനാവും. ഹിന്ദുത്വയുടെയും ഗുജറാത്ത് കലാപത്തിന്റെയും ആസൂത്രിതമായ കരുനീക്കങ്ങള്‍
നോവല്‍ വെളിപ്പെടുത്തുന്നു.

Share This Article
Leave a Comment
error: Content is protected !!