വൈദ്യശാസ്ത്ര നൊബേല്‍ ഡേവിഡ് ജൂലിയസിനും ആര്‍ഡേം പടാപൗടെയ്‌നും

Web Desk
1 Min Read

വാഷിംഗ്ടണ്‍: വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനത്തിന് അമേരിക്കക്കാരായ ഡേവിഡ് ജൂലിയസ്, ആര്‍ഡേം പടാപൗടെയ്ന്‍ എന്നിവര്‍ അര്‍ഹരായി. സ്പര്‍ശനവും ഊഷ്മാവും തിരിച്ചറിയാന്‍ സഹായിക്കുന്ന റിസെപ്റ്റേഴ്സിനെ കുറിച്ചുള്ള കണ്ടുപിടുത്തമാണ് ഇവരെ നൊബേലിന് അര്‍ഹരാക്കിയത്.

city exchange

ചുറ്റുമുള്ള ലോകത്തെ മനസ്സിലാക്കാനും പൊരുത്തപ്പെടാനും സഹായിക്കുന്ന പ്രേരണകള്‍ക്ക് തുടക്കമിടാന്‍ ചൂടും തണുപ്പും യാന്ത്രിക ശക്തിയും എങ്ങനെ സഹായിക്കുമെന്ന് മനസ്സിലാക്കാന്‍ അവരുടെ വിപ്ലവകരമായ കണ്ടുപിടിത്തങ്ങള്‍ സഹായിച്ചു എന്നാണ് ഇവര്‍ക്ക് നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചുകൊണ്ടുള്ള കുറിപ്പില്‍ പറയുന്നത്.

മറ്റ് വിഭാഗങ്ങളിലെ പുരസ്‌കാര ജേതാക്കളെ വരും ദിവസങ്ങളിലാണ് പ്രഖ്യാപിക്കുക. ഭൗതിക ശാസ്ത്രത്തിലെ നൊബേല്‍ വിജയികളെ ചൊവ്വാഴ്ച പ്രഖ്യാപിക്കും. രസതന്ത്രത്തിന്റേത് ബുധനാഴ്ചയും സാഹിത്യത്തിന്റേത് വ്യാഴാഴ്ചയും സമാധാനത്തിലുള്ള പുരസ്‌കാര വിജയിയെ വെള്ളിയാഴ്ചയുമാണ് പ്രഖ്യാപിക്കുന്നത്. 11-ാം തിയ്യതിയാണ് സാമ്പത്തിക ശാസ്ത്ര നൊബേല്‍ വിജയികള്‍ക്ക് സമ്മാനിക്കുക.

- Advertisement -
Ad image

സ്വര്‍ണമെഡലും 10 മില്യണ്‍ സ്വീഡിഷ് ക്രോണോറും (1.4 മില്യണ്‍ യു എസ് ഡോളര്‍) അടങ്ങുന്നതാണ് പുരസ്‌കാരം.

Share This Article
Leave a Comment
error: Content is protected !!