Connect with us

Latest News

ഡിഗ്രി പ്രവേശനം; തയ്യാറെടുപ്പുകള്‍ അനിവാര്യമെന്ന് കേരള അണ്‍ എയ്ഡഡ് കോളജ് പ്രിന്‍സിപ്പല്‍ കൗണ്‍സില്‍

Published

on


കോഴിക്കോട്: സംസ്ഥാനത്തെ വിവിധ കോളജകളിലെ ഡിഗ്രി പ്രവേശനം വേഗത്തിലാക്കാന്‍ എല്ലാ യൂണിവേഴ്‌സിറ്റികളിലും ഏകീകൃത കലണ്ടര്‍ ഉള്‍പ്പടെ 9 നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കണമെന്നാവശ്യപെട്ട് കേരള അണ്‍ എയ്ഡഡ് കോളജ് പ്രിന്‍സിപ്പല്‍ കൗണ്‍സില്‍ എക്‌സിക്യൂട്ടിവ് യോഗം സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചു. പ്ലസ് ടു ഫലം പ്രഖ്യാപിക്കാനിരിക്കെയാണ് കൗണ്‍സില്‍ യോഗം ചേര്‍ന്നത്. പ്ലസ് ടു പരീക്ഷാ ഫലം ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ പ്രഖ്യാപിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വെയ്ക്കുന്നതെന്ന് യോഗം വിലയിരുത്തി. ഗവര്‍ണ്ണര്‍ക്കും ഉന്നത വിദ്യാഭ്യസ മന്ത്രിയ്ക്കും സംസ്ഥാനത്തെ എല്ലാ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ മാര്‍ക്കും കരട് നിര്‍ദ്ദേശം ഇതിനകം അയച്ചു
നിര്‍ദ്ദേശങ്ങള്‍:
1 – പ്രവേശന നടപടികള്‍ വൈകുന്നതിന്റെ ഒരു കാരണം സേ – പരീക്ഷ ഫലം വൈകുന്നതാണ്.
പ്ലസ് ടു പരീക്ഷ ഫലം വന്നാല്‍ അഞ്ച് പ്രവര്‍ത്തി ദിനത്തിനുളളില്‍ സെ പരീക്ഷക്കുള്ള രെജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം .ഈ വിഷയത്തില്‍ ഹയര്‍ സെക്കണ്ടറി അദ്ധ്യാപകര്‍ തോറ്റ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണം നല്‍കണം .പ്ലസ് ടു ഫലം വന്ന് എട്ടാമത്തെ പ്രവര്‍ത്തി ദിനം പരീക്ഷ നടത്തണം
15 മത്തെ പ്രവൃത്തി ദിനം ഫലം പ്രഖ്യാപിക്കയും വേണം .ഈ വിഷയത്തില്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് ഇപ്പോള്‍ തന്നെ തയാറെടുപ്പുകള്‍ നടത്തണം

2- പ്ലസ് ടു പരീക്ഷയുടെ റിസള്‍ട്ട് അടങ്ങിയ സര്‍ട്ടിഫിക്കറ്റുകള്‍ , ടി.സി തുടങ്ങിയവ വിദ്യാര്‍ത്ഥികള്‍ക്ക് വേഗത്തില്‍ ലഭിക്കുന്ന രീതിയില്‍ ബന്ധപ്പെട്ട സ്‌ക്കൂള്‍ അധികൃതരും ഹയര്‍ സെക്കന്ററി ഡയറക്ടറേറ്റും നടപടികള്‍ സ്വീകരിക്കണം. കഴിഞ്ഞ വര്‍ഷം ഈ വിഷയത്തില്‍ കാല താമസം നേരിട്ടത് പ്രവേശന നടപടികള്‍ വൈകിപ്പിച്ചു.

  1. പ്രവേശന നടപടികള്‍ 30 പ്രവര്‍ത്തി ദിനത്തിനുള്ളില്‍ പൂര്‍ത്തികരിക്കുകയും സെപ്റ്റംബര്‍ 13 ആം തിയ്യതി ഡിഗ്രി ക്ലാസുകള്‍ ആരംഭിക്കുകയും വേണം.
  2. പ്രവേശന നടപടികള്‍ക്ക് കേരള, കാലിക്കറ്റ്, എം ജി , കണ്ണൂര്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് ഒരു ഏകീകൃത കലണ്ടര്‍ വേണം. കാരണം ഒരു വിദ്യാര്‍ത്ഥി തന്നെ ഒന്നില്‍ കൂടുതല്‍ യൂണിവേഴ്‌സിറ്റികളുടെ കീഴിലുള്ള കോളേജുകളില്‍ അപേക്ഷിക്കാനും സാദ്ധ്യതയുണ്ട്.രണ്ട് സര്‍വ്വകലാശാലകളുടെ പരിധിയില്‍ താമസിക്കുന്ന വിദ്യാത്ഥികള്‍ ഇപ്രകാരം അപേക്ഷ സമര്‍പ്പിക്കാറുണ്ട് . വടകര കണ്ണൂര്‍ -കാലിക്കറ്റ് യൂനിവേഴ്‌സിറ്റികളുടെ പരിധിയില്‍പെടുന്നു. ഇവിടെ താമസിക്കുന്ന വിദ്യാര്‍ഥികള്‍ കണ്ണൂര്‍ -കാലിക്കറ്റ് യൂണിവേഴ്‌സിറ്റികളുടെ കീഴിലുള്ള കോളജുകളില്‍ ഒരേ സമയം അപേക്ഷ സമര്‍പ്പിക്കാറുണ്ട് .അതു പോലെ തൃശൂര്‍ -ഇരിങ്ങാലക്കുട -കാലിക്കറ്റ് -എം ജി യൂണിവേഴ്‌സിറ്റികളുടെ പരിധിയില്‍പെടുന്നു. ഇവിടെയും രണ്ടിടങ്ങളിലായി അപേക്ഷ സമര്‍പ്പിക്കുന്നു. 5 . സംസ്ഥാനത്തെ എല്ലാ യൂണിവേഴ്‌സിറ്റികളുടെയും കീഴിലുള്ള കോളേജുകളില്‍ പ്രവേശനത്തിന് മുമ്പ് മൂന്ന് അലോട്ട് മെന്റുകള്‍ മാത്രം നല്‍കുക . ഒന്നും രണ്ടും അലോട്ട്‌മെന്റില്‍ വിദ്യാര്‍ത്ഥികള്‍ക്ക് റീ – ഓപ്ഷന്‍ നടത്താനുളള സൗകര്യം ഉണ്ടായിരിക്കണം. മൂന്നാമത്തെ അലോട്ട്‌മെന്റില്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും പ്രവേശനം നേടിയിരിക്കണം. പിന്നീട് വരുന്ന ഒഴിവ്ള്ള സീറ്റുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തണം.കഴിഞ്ഞ വര്‍ഷം 5 ഉം,6 ഉം അലോട്ട്‌മെന്റ്കള്‍ ചില യൂണിവേഴ്സിറ്റികള്‍ നടത്തിയത് പ്രവേശന നടപടികളെ സങ്കീര്‍ ര്‍ണ്ണമാകുകയും അനാവശ്യ കാലതാമസം ഉണ്ടാകുകയും ചെയ്തു .അലോട്ട്‌മെന്റ്കളുടെ എണ്ണം കൂടുന്തോറും പ്രവേശന നടപടികള്‍ നീണ്ട് പോകും.
  3. അഡ്മിഷന് വേണ്ടി ഉപയോഗിക്കുന്ന സോഫ്റ്റ് വെയര്‍ തകരാറിലാവുക, നെറ്റ് വര്‍ക്ക് ലഭ്യമാകാതിരിക്കുക തുടങ്ങിയ സാങ്കേതിക തകരാറുകള്‍ യൂണിവേഴ്‌സിറ്റികള്‍ മുന്‍കൂട്ടി മനസിലാക്കി കുറ്റമറ്റതാക്കുക.. മിക്ക വര്‍ഷങ്ങളിലും ഇത്തരം തകരാറുകള്‍ പ്രവേശനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.

7 .വിദ്യാര്‍ത്ഥികളുടെ പ്രവേശന സംബന്ധമായ സംശയങ്ങള്‍ ദൂരീകരിക്കുവാന്‍ ഒരു ടോള്‍ ഫ്രീ നമ്പര്‍ . യൂണി വേഴ്‌സിറ്റി ഏര്‍പെടുത്തുകയും അതിന്റെ പ്രവര്‍ത്തനക്ഷമത ഉറപ്പ് വരുത്തുകയും ചെയ്യുക.
അതു പോലെ പ്രവേശന സംബന്ധമായ കാര്യങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കോളേജുകള്‍ക്കും ഒരു ടോള്‍ ഫ്രീ നമ്പര്‍ താല്‍ക്കാലികമായി നടപ്പിലാക്കുക

8 -കേരളത്തിന് പുറത്തുള്ള കോളേജുകളുടെ പ്രവേശന നടപടികള്‍ തീരുന്നതിന് മുമ്പ് സംസ്ഥാനത്തെ വിവിധ കോളേജുകളിലെ ഡിഗ്രി അഡ്മിഷന്‍ പ്രക്രിയകള്‍ പൂര്‍ത്തിയാക്കണം .

9 .ഡിഗ്രി പ്രവേശനത്തിന്റെ രജിസ്‌ടേഷന്‍ ഫോം പൂരിപ്പിക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ പലപ്പോഴും ആശ്രയിക്കുന്നത് അക്ഷയ കേന്ദ്രങ്ങളെയാണ്. അഡ്മിഷന്‍ ലഭിക്കേണ്ട കോളേജുകളുടെ മുന്‍ ഗണന പട്ടിക തയ്യാറാക്കേണ്ടത് വിദ്യാര്‍ത്ഥികള്‍ക്ക് +2 വിന് ലഭിച്ച മാര്‍ക്കിന്റെയും അടിസ്ഥാനത്തിലാണ്. തക്കതായ ഗൈഡന്‍സ് ലഭ്യമല്ലാത്തതിനാല്‍ പല വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം നിഷേധിക്കപ്പെടുന്നു. യൂണിവേഴ്‌സിറ്റി നിയോഗിച്ച നോഡല്‍ ഓഫീസര്‍മാരോ പ്ലസ് ടുവിന് പഠിപ്പിച്ച അധ്യാപകരോ ഈ വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗ്ഗ നിര്‍ദേശം നല്‍കിയാല്‍ നന്നായിരിക്കും.
കൗണ്‍സില്‍ നടത്തിയ ഓണ്‍ ലൈന്‍ യോഗത്തില്‍ പ്രിന്‍സിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫ . വര്‍ഗ്ഗീസ് മാത്യു അധ്യക്ഷത വഹിച്ചു. വൈസ്.പ്രസിഡന്റ് – കെ. ബൈജു ,ജന. സെക്രട്ടറി ഡോ. ബഷീര്‍ കോട്ട, ജോയിന്റ് സെക്രട്ടറി .എം എസ് ബാലകൃഷ്ണന്‍ , ട്രഷറര്‍ ബാബു രാജന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഡോ.എം ജെ. ദേവസ്യ, ഡോ. പി. ഹരികുമാര്‍ സംസാരിച്ചു.


error: Content is protected !!