Connect with us

NEWS

ഫാ സ്റ്റാന്‍ സ്വാമി ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

Published

on


മുംബൈ: മുന്‍ വൈദികനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സ്റ്റാന്‍ സ്വാമി ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. വിചാരണ തടവുകാരനായിരിക്കെ രോഗം മൂര്‍ച്ചിച്ച് മുംബൈ ഹോളിഫാമിലി ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം.
വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് 84കാരനായ ഫാ. സ്റ്റാന്‍ സ്വാമി ജീവന്‍നിലനിര്‍ത്തുന്നതെന്നാണ് സഹപ്രവര്‍ത്തകനായ ഫാ. ജോസഫ് സേവ്യര്‍ അറിയിച്ചത്. മാസങ്ങളായി ജയിലില്‍ കഴിയുന്ന ഫാ. സ്റ്റാന്‍ സ്വാമി സമര്‍പ്പിച്ച ജാമ്യാപേക്ഷ ചൊവ്വാഴ്ച ബോംബെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ആരോഗ്യനില മോശമെന്ന റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.
എല്‍ഗാര്‍ പരിഷത്തുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് 2020 ഒക്ടോബറിലാണ് ജസ്യൂട്ട് വൈദികനായ ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തത്. മുംബൈയിലെ തലോജ ജയിലില്‍ കഴിയുകയായിരുന്ന വൈദികന്‍ പാര്‍ക്കിന്‍സണ്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യം തേടി നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് ബോംബെ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് സബര്‍ബന്‍ ബാന്ദ്രയിലെ ഹോളിഫാമിലി ആശുപത്രിയിലേക്കു മാറ്റിയത്.
സ്വകാര്യ ആശുപത്രിയില്‍ പരിശോധനയ്ക്കിടെ ഫാ. സ്റ്റാന്‍ സ്വാമിക്കു കോവിഡ് സ്ഥിരീകരിച്ചതോടെ അത്യാഹിത വിഭാഗത്തിലേക്കു മാറ്റുകയായിരുന്നു.
ആരോഗ്യസ്ഥിതി ഉള്‍പ്പെടെ പരിഗണിച്ച് ജാമ്യം നല്‍കണമെന്ന ഹര്‍ജി സമയക്കുറവ് മൂലം വൈള്ളിയാഴ്ച ഹൈക്കോടതി പരിഗണിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നതുവരെ ഫാ. സ്റ്റാന്‍ സ്വാമി ആശുപത്രിയില്‍ തുടരട്ടെയെന്ന് കോടതി നിര്‍ദേശിക്കുകയായിരുന്നു.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!