Connect with us

NEWS

നിരോധിത മയക്കുമരുന്നുകളുമായി അഞ്ച് യുവാക്കള്‍ പിടിയില്‍

Published

on


കൊച്ചി: സിന്തറ്റിക് ഡ്രഗ് വിഭാഗത്തില്‍പ്പെട്ട നിരോധിത മയക്കുമരുന്നുകളുമായി അഞ്ച് യുവാക്കളെ കൊച്ചി സിറ്റി നാര്‍ക്കോട്ടിക്ക് സെല്‍ പിടികൂടി. വാഴക്കാല സ്വദേശി ഹസീഫ് റഹ്മാന്‍ (23), കളമശ്ശേരി സ്വദേശി ജോണ്‍സണ്‍ കുര്യന്‍ (23), കലൂര്‍ സ്വദേശി അമീര്‍ (24), വെണ്ണല സ്വദേശികളായ സാം സേവ്യര്‍ (22), റിച്ചു വി ജോളി (23) എന്നിവരാണ് അറസ്റ്റിലായത്.
എല്‍ എസ് ഡി സ്റ്റാമ്പ്് 18 എണ്ണം, എം ഡി എം എ 13 ഗ്രാം, ഹാഷിഷ് ഓയില്‍ എട്ട് ഗ്രാം എന്നിവയുമായാണ് ഇവരെ പാലച്ചുവട് സാറ്റലൈറ്റ് ടൗണ്‍ഷിപ്പ് ഭാഗത്തുള്ള ഓയോ റൂമില്‍ നിന്ന് കൊച്ചി സിറ്റി നാര്‍കോട്ടിക് സെല്‍ പിടികൂടിയത്. പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ അബ്ദുല്‍ സലാം കെ എയുടെ നേതൃത്വത്തില്‍ ഡാന്‍സാഫ്, തൃക്കാക്കര പോലീസ് എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്.
മൂന്നാറില്‍ നടത്താനിരുന്ന റേവ് പാര്‍ട്ടിക്ക് വേണ്ടിയാണ് ഇവര്‍ മയക്കുമരുന്ന് കൊണ്ടുവന്നത്. എറണാകുളത്തും പരിസരപ്രദേശങ്ങളിലും വില്‍പ്പന നടത്തുന്നതിനും ആഡംബര ഹോട്ടലുകളില്‍ നടത്തുന്ന റേവ് പാര്‍ട്ടികള്‍ക്ക് മയക്കുമരുന്ന് ലഭ്യമാക്കുന്നതിനുമായാണ് ഇവരുടെ മയക്കുമരുന്ന് വില്‍പ്പന.
എല്‍ എസ് ഡി സ്റ്റാമ്പുകള്‍ ഡാര്‍ക്ക് വെബ് വഴി ഓര്‍ഡര്‍ ചെയ്ത് അമീറിന്റെഴ ആലുവയിലുള്ള സുഹൃത്തിന്റെ വിലാസത്തില്‍ തപാല്‍ വഴി എത്തിച്ചായിരുന്നു വില്‍പ്പന. ജോണ്‍സണ്‍ മണാലിയില്‍ നിന്നാണ് എം ഡി എം എ എത്തിച്ച് വില്‍പ്പന നടത്തിയിരുന്നത്. പാലച്ചുവടുള്ള സാറ്റലൈറ്റ് ടൗണ്‍ഷിപ്പ് ഭാഗത്തുള്ള ഓയോ റൂമില്‍ കുറച്ചുപേര്‍ രഹസ്യമായി മയക്കുമരുന്ന് ഉപയോഗവും വില്‍പ്പനയും നടത്തുന്നുണ്ടെന്ന ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് പൊലീസ് ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. അമീര്‍ തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ കൊലപാതകശ്രമത്തിനും റിച്ചു എക്‌സൈസിന്റെ മയക്കുമരുന്ന് കേസിലെയും പ്രതികളാണ്. ഇവര്‍ക്ക് മയക്കുമരുന്ന് വില്‍പ്പന നടത്തിയവരെ കണ്ടെത്തുന്നതിന് പൊലീസ് കൂടുതല്‍ അന്വേഷണം നടത്തി വരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
മയക്കുമരുന്ന് മാഫിയയെക്കുറിച്ചുള്ള വിവരങ്ങള്‍ 9995966666 എന്ന വാട്ട്‌സ് ആപ് ഫോര്‍മാറ്റിലെ യോദ്ധാവ് ആപ്പിലേക്ക് വീഡിയോ, ഓഡിയോ ആയോ നാര്‍ക്കോട്ടിക് സെല്‍ പൊലീസ് അസിസ്റ്റന്റ് കമ്മീഷണറുടെ 9497990065 നമ്പറിലേക്കോ 9497980430 എന്ന ഡാന്‍സാഫ് നമ്പരിലേക്കോ അറിയിക്കണമെന്നും അവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!