Connect with us

Featured

ഹിമാചല്‍ മുന്‍ മുഖ്യമന്ത്രി അന്തരിച്ചു

Published

on


ഷിംല: ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വീര്‍ഭദ്ര സിംഗ് അന്തരിച്ചു. 87 വയസ്സായിരുന്നു. ഹൃദ്രോഗത്തെ തുടര്‍ന്ന് അദ്ദേഹം ഷിംലയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ജൂലായ് അഞ്ചിന് ഹാര്‍ട്ട് അറ്റാക്കുണ്ടായ അദ്ദേഹം ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് അദ്ദേഹം മരിച്ചതെന്ന് സീനിയര്‍ മെഡിക്കല്‍ സൂപ്രണ്ട് ജാനക് രാജ് അറിയിച്ചു.
ആറു തവണ ഹിമാചല്‍ പ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തിന് കഴിഞ്ഞ മൂന്നുമാസത്തിനകം രണ്ടു തവണയാണ് കോവിഡ് ബാധയുണ്ടായത്. നിയമസഭയിലേക്ക് ഒന്‍പത് തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് വീര്‍ഭദ്ര സിംഗ്. 1983ലാണ് അദ്ദേഹം ആദ്യമായി എം എല്‍ എയായത്. സോളാന്‍ ജില്ലയിലെ ആര്‍ക്കി അസംബ്ലി മണ്ഡലത്തിലെ എം എല്‍ എയാണ് നിലവില്‍ അദ്ദേഹം.
1962ല്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സിംഗ്
അഞ്ച് തവണ പാര്‍ലമെന്റിലും അംഗമായിട്ടുണ്ട്. 1982- 83 കാലഘട്ടത്തില്‍ കേന്ദ്ര വ്യവസായ സഹമന്ത്രി സ്ഥാനവും 2009- 11ല്‍ ഇരുമ്പുരുക്ക് മന്ത്രിയും 2011- 12 വര്‍ഷത്തില്‍ ചെറുകിട സംരംഭക മന്ത്രിയും ആയിട്ടുണ്ട്. 1977, 1979, 1980, 2012 വര്‍ഷങ്ങളില്‍ ഹിമാചല്‍ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായിരുന്നു.


error: Content is protected !!