Connect with us

NEWS

ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറക്കാന്‍ പദ്ധതിയില്ലെന്ന് ഇന്ത്യ

Published

on


ന്യൂഡല്‍ഹി: ഇലക്ട്രിക്ക് വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറക്കാന്‍ ഇന്ത്യ തയ്യാറാകാതിരുന്നതോടെ യു എസ് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്ലയുടെ രാജ്യത്തേക്കുള്ള പ്രവേശനം പ്രതിസന്ധിയിലായി. ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് കാറുകളുടെ പ്രതികരണത്തിന് അനുസരിച്ച് ഫാക്ടറി തുടങ്ങാനും ടെസ്ലയ്ക്ക് പദ്ധതിയുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ ബ്രാന്റ് റജിസ്‌ട്രേഷന്‍ അവര്‍ പൂര്‍ത്തിയാക്കിയിരുന്നു.
അറുപതു മുതല്‍ 100 ശതമാനം വരെയാണ് ഇന്ത്യയിലെ ഇറക്കുമതി തീരുവയെന്നും അത് 40 ശതമാനത്തിലേക്ക് കുറക്കണമെന്നും ടെസ്ല നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള പ്രവേശനത്തിന് കേന്ദ്രത്തിന് പദ്ധതികളൊന്നുമില്ലെന്നാണ് വൈദ്യുതി- ഹെവി ഇന്‍ഡസ്ട്രീസ് വകുപ്പ് സഹമന്ത്രി കൃഷന്‍പാല്‍ ഗുര്‍ജര്‍ പറഞ്ഞത്. എന്നാല്‍ ആഭ്യന്തര നികുതി കുറക്കാനും ചാര്‍ജിംഗ് സ്റ്റേഷനുകളുടെ എണ്ണം വര്‍ധിപ്പിക്കാനും പദ്ധതികളുണ്ടെന്നും അതിലൂടെ ഇലക്ട്രിക് കാറുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാറിന് ശ്രമമുണ്ടെന്നും മന്ത്രി അറിയിക്കുകയും ചെയ്തു.
ഇലക്ട്രിക്ക് വാഹനങഅങള്‍ക്ക് താത്ക്കാലിക താരിഫ് ഇളവു ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് ടെസ്ല സി ഇ ഒ എലോണ്‍ മസ്‌ക് നേരത്തെ ട്വീറ്റ് ചെയ്തത്.
ടെസ്ല ഇന്ത്യയില്‍ കാറുകള്‍ പുറത്തിറക്കണമെന്ന് യൂട്യൂബര്‍ മദന്‍ ഗൗരി മസ്‌കിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് നല്കിയ മറുപടിയിലാണ് ഇന്ത്യയില്‍ ഇറക്കുമതി തീരുവ വളരെ കൂടുതലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഡീസല്‍, പെട്രോള്‍ കാറുകള്‍ ഇന്ത്യന്‍ കാലാവസ്ഥയുമായി പൂര്‍ണമായി പൊരുത്തപ്പെടുന്നതായി തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!