Connect with us

Featured

വനിതാ ഹോക്കിയില്‍ നാലില്‍ തൃപ്തിയടഞ്ഞ് ഇന്ത്യ

Published

on


ടോക്യോ: ഒളിംപിക്സ് വനിതാ ഹോക്കിയില്‍ ബ്രിട്ടനോട് രാജയകീയ പരാജയത്തോടെ ഇന്ത്യന്‍ ടീമിന്റെ കളി അവസാനിച്ചു. ആദ്യമായി ഒളിംപിക്‌സില്‍ സെമിയില്‍ പ്രവേശിച്ച ചരിത്രവുമായി ഇനി ഇന്ത്യന്‍ ടീമിന് നാട്ടിലേക്ക് മടങ്ങാം. വെങ്കല മെഡല്‍ പോരാട്ടത്തില്‍ മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ഇന്ത്യ ബ്രിട്ടനോട് പരാജയപ്പെട്ടത്.
എലീന റേയര്‍, സാറാ റോബര്‍ട്‌സണ്‍, ഹോളി പേര്‍ണി വെബ്ബ്, ഗ്രെയ്‌സ് ബാള്‍സ്ഡണ്‍ എന്നിവര്‍ ബ്രിട്ടനു വേണ്ടി ഗോളുകള്‍ നേടിയപ്പോള്‍ ഇന്ത്യയ്ക്കു വേണ്ടി ഗുര്‍ജിത് കൗര്‍ ഇരട്ട ഗോളുകളും വന്ദന കടാരിയ മൂന്നാം ഗോളും കരസ്ഥമാക്കി.
രണ്ടാം ക്വാര്‍ട്ടറില്‍ രണ്ടു ഗോളിനു മുന്നിലായിരുന്ന ബ്രിട്ടനെതിരെ തുടര്‍ച്ചയായി മൂന്നു ഗോളുകള്‍ നേടി ഇന്ത്യ ആധിപത്യം ഉറപ്പിച്ചിരുന്നു. എന്നാല്‍ മൂന്നും നാലും ക്വാര്‍ട്ടറുകളില്‍ ബ്രിട്ടന്‍ ഓരോ ഗോള്‍ വീതം നേടിയതോടെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ അസ്തമിക്കുകയായിരുന്നു.
നേരത്തെ പൂള്‍ മത്സരത്തിലും ഇന്ത്യ ബ്രിട്ടനോട് പരാജയപ്പെട്ടിരുന്നു. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു അന്നത്തെ പരാജയം. ആദ്യ മൂന്നുകളില്‍ തുടര്‍ച്ചയായി പരാജയപ്പെട്ട ശേഷം ശക്തമായി തിരിച്ചുവന്നാണ് സെമി ഫൈനല്‍ വരെ എത്തിയത്. സെമിയില്‍ അര്‍ജന്റീനയോട് പരാജയപ്പെട്ടാണ് വെങ്കല മെഡലിനായി ബ്രിട്ടനുമായി സ്റ്റിക്ക് കോര്‍ത്തത്.


error: Content is protected !!