ഖത്തര്‍ സമ്പദ്വ്യവസ്ഥ 4 ശതമാനം വളര്‍ച്ച നിലനിര്‍ത്തും

Web Desk
2 Min Read

ദോഹ: ഖത്തറിന്റെ സമ്പദ്വ്യവസ്ഥ മധ്യകാലയളവില്‍ ശരാശരി നാലു ശതമാനം വളര്‍ച്ച നിലനിര്‍ത്തുമെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐ എം എഫ്) അറിയിച്ചു. ദ്രവീകൃത പ്രകൃതിവാതകം (എല്‍ എന്‍ ജി) ഉത്പാദനത്തിലെ വന്‍ വിപുലീകരണവും വിജയകരമായ സാമ്പത്തിക പരിഷ്‌കരണങ്ങളുമാണ് ഈ വളര്‍ച്ചയ്ക്ക് പ്രധാന കരുത്താകുന്നതെന്ന് ഐ എം എഫ് വ്യക്തമാക്കി.

city exchange

ആഗോള സാമ്പത്തിക ആഘാതങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും ഖത്തര്‍ പ്രതിരോധ ശേഷി പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഐ എം എഫ് ചൂണ്ടിക്കാട്ടി. അനുകൂലമായ സാമ്പത്തിക പ്രവചനങ്ങളുടെ പിന്തുണയോടെ മധ്യകാലയളവില്‍ ശരാശരി നാലു ശതമാനം വളര്‍ച്ച പ്രതീക്ഷിക്കപ്പെടുന്നതായും സംഘടന അറിയിച്ചു.

ശക്തമായ മാക്രോ സാമ്പത്തിക നിയന്ത്രണവും മധ്യകാലയളവില്‍ എല്‍ എന്‍ ജി ഉത്പാദനത്തിലെ ഗണ്യമായ വര്‍ധനവും മൂന്നാം ദേശീയ വികസന തന്ത്രം പ്രകാരമുള്ള പരിഷ്‌കരണങ്ങളുടെ നടപ്പാക്കലും ഖത്തറിന്റെ സാമ്പത്തിക സ്ഥിരതയ്ക്ക് പിന്തുണയായതായി ആര്‍ട്ടിക്കിള്‍ നാല് ആലോചനയ്ക്കു മുന്നോടിയായി ദോഹ സന്ദര്‍ശിച്ച ഐ എം എഫ് സംഘത്തെ നയിച്ച നാഥന്‍ പോര്‍ട്ടര്‍ പറഞ്ഞു.

2024-ല്‍ സാമ്പത്തിക വളര്‍ച്ച 2.4 ശതമാനമായി പുനരുജ്ജീവിച്ചു. 2025-ലെ മൂന്നാം പാദം വരെ ഇത് ഏകദേശം 3 ശതമാനമായി ശക്തിപ്രാപിച്ചതായും, മധ്യകാലയളവില്‍ ശരാശരി 4 ശതമാനത്തോട് അടുപ്പമുള്ള വളര്‍ച്ച പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

- Advertisement -
Ad image

വളര്‍ച്ച സൗഹൃദ ധനകാര്യ ഏകീകരണത്തോടുള്ള ഖത്തറിന്റെ ഉറച്ച പ്രതിബദ്ധത, വരുമാന- ചെലവ് പരിഷ്‌കരണങ്ങളുടെ വേഗവത്ക്കരണം, തലമുറകള്‍ക്കിടയിലെ സമത്വം ഉറപ്പാക്കുന്ന മധ്യകാല ധനകാര്യ ചട്ടക്കൂട് എന്നിവ ധനകാര്യ സ്ഥിരതയും പ്രതിരോധ ശേഷിയും ശക്തിപ്പെടുത്തുമെന്ന് ബ്രെറ്റണ്‍ വുഡ്‌സ് സംഘടനയായ ഐ എം എഫ് വ്യക്തമാക്കി.

ആഗോള വളര്‍ച്ചാ മന്ദഗതി, കടുത്ത സാമ്പത്തിക സാഹചര്യങ്ങള്‍, സംഘര്‍ഷങ്ങള്‍, എല്‍ എന്‍ ജി വിപണിയിലെ ദീര്‍ഘകാല അധികവിതരണ സാധ്യത, കാലാവസ്ഥാ സമ്മര്‍ദ്ദങ്ങള്‍ എന്നിവ വളര്‍ച്ചയ്ക്ക് വെല്ലുവിളികളാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, പരിഷ്‌കരണങ്ങളും എല്‍ എന്‍ ജി വിപുലീകരണവും വേഗത്തിലാകുന്ന പക്ഷം പ്രതീക്ഷിച്ചതിലും കൂടുതലായി വളര്‍ച്ച നേടാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മധ്യകാലയളവില്‍ ധനകാര്യവും ബാഹ്യ കറന്റ് അക്കൗണ്ട് മിച്ചവും തുടരുമെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം 2026 ബജറ്റില്‍ സൂക്ഷ്മമായ ചെലവുപദ്ധതികള്‍ ഉള്‍ക്കൊള്ളുന്നതായും പറഞ്ഞു. നിലവിലെ ധനകാര്യ നിലപാട് തലമുറകളുടെ സമത്വം ഉറപ്പാക്കുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!