Connect with us

Featured

കുത്തനെ പിന്നേയും മുകളിലേക്ക്; ഫെബ്രുവരിക്ക് ശേഷം യു എസില്‍ കോവിഡ് ഒരു ലക്ഷം കടന്നു

Published

on


വാഷിംഗ്ടണ്‍: ആറു മാസത്തെ ഇടവേളയ്ക്കു ശേഷം യു എസില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിനു മുകളിലേക്ക്. കോവിഡ് പ്രതിരോധ കുത്തിവെയ്പുകള്‍ ലഭ്യമല്ലാതിരുന്ന സമയത്ത് പോലും ഇതിലും കുറവായിരുന്നു രോഗബാധയുടെ എണ്ണമെന്നാണ് ആരോഗ്യ രംഗത്തുള്ളവര്‍ പറയുന്നത്.
ഫെബ്രുവരി മാസത്തിന് ശേഷം ആദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലധികമാകുന്നത്.
കോവിഡ് ഡെല്‍റ്റ വകഭേദം രോഗം വര്‍ധിപ്പിക്കുന്നുണ്ടെന്നതിനോടൊപ്പം പ്രതിരോധ കുത്തിവെയ്പ് എടുക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായതും സ്ഥിതി ഗുരതരമാക്കുന്നതായി ആരോഗ്യ രംഗത്തുള്ളവര്‍ മുന്നറിയിപ്പ് നല്കുന്നു.
കഴിഞ്ഞ ഏഴു ദിവസത്തിനകം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം 40 ശതമാനത്തിലധികമാണ് വര്‍ധിച്ചത്. ഹോട്ട്‌സ്‌പോട്ടുകളിലെ ആശുപത്രികള്‍ നിറഞ്ഞു കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പ്രതിരോധ കുത്തിവെയ്‌പെടുക്കാത്തവരാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരിലും കോവിഡിനെ തുടര്‍ന്ന് മരിക്കുന്നവരിലും കൂടുതലെന്നാണ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ ഡയറക്ടര്‍ റോച്ചല്‍ വാലന്‍സ്‌കി പറയുന്നത്. ഫ്ളോറിഡ, ടെക്സസ്, മിസോറി, അര്‍ക്കന്‍സാസ്, ലൂസിയാന, അലബാമ, മിസിസിപ്പി സംസ്ഥാനങ്ങളിലാണ് പുതിയ രോഗികളും ആശുപത്രി വാസവും ഉണ്ടാകുന്നതെന്നാണ് വിവരം.


error: Content is protected !!