Connect with us

Featured

എയര്‍ ആംബുലന്‍സ് അനുവദിക്കാന്‍ വൈകി; ലക്ഷദ്വീപിലെ ഗര്‍ഭിണിയും കുഞ്ഞും ചികിത്സയില്‍ മരിച്ചു

Published

on


കൊച്ചി: ലക്ഷദ്വീപില്‍ നിന്നും ചികിത്സയ്ക്ക് കൊച്ചിയിലെത്തിയ ഗര്‍ഭിണിയും കുഞ്ഞും മരിച്ചു. യഥാസമയം എയര്‍ ആംബുലന്‍സ് ലഭ്യമാകാതിരുന്നതാണ് യുവതിയും കുഞ്ഞും മരിക്കാന്‍ കാരണമായതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
മൂന്നു ദിവസം മുമ്പ് ആരോഗ്യനില വഷളാവുകയും ഗുരുതരാവസ്ഥയിലാവുകയും ചെയ്ത ഗര്‍ഭിണിയെ നേരിട്ട് കൊച്ചിയിലെത്തിക്കുന്നതിന് പകരം ആദ്യം കവരത്തിയിലേക്കാണ് കൊണ്ടുപോയത്. നേരിട്ട് കൊച്ചിയില്‍ എത്തിച്ചിരുന്നെങ്കില്‍ രക്ഷിക്കാനാകുമായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. കവരത്തിയില്‍ നിന്നും കൊച്ചിയിലേക്ക് എത്തിക്കുമ്പോഴേക്കും നില വഷളായിരുന്നു. കൊച്ചിയിലെത്തിച്ച് ചികിത്സ പുരോഗമിക്കുന്നതിനിടെ മരിക്കുകയായിരുന്നു.
യുവതിയുടെയും കുട്ടിയുടെയും മൃതദേഹം ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.


error: Content is protected !!