കശ്മീരില്‍ പുതിയ പാര്‍ട്ടിക്കൊരുങ്ങി ഗുലാം നബി ആസാദ്

Web Desk
1 Min Read

ശ്രീനഗര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ജമ്മു കശ്മീരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചേക്കുമെന്ന് അഭ്യൂഹം. കോണ്‍ഗ്രസിലെ വിമതരെന്ന് അറിയപ്പെടുന്ന ജി-23 ഗ്രൂപ്പിന്റെ ഭാഗമായ ഗുലാം നബി ആസാദ് ജമ്മു കശ്മീരില്‍ പൊതുയോഗങ്ങളില്‍ പങ്കെടുക്കുകയും കോണ്‍ഗ്രസിനെ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. ഗുലാം നബി ആസാദിന്റെ പ്രസംഗം കേള്‍ക്കാന്‍ വന്‍ ജനക്കൂട്ടമാണ് ഓരോ സ്ഥലത്തുമെത്തുന്നത്.

city exchange

കശ്മീരിലെ നേതാക്കളില്‍ പലരും ഗുലാം നബി ആസാദ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിനെ പിന്തുണക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് എന്‍ ഡി ടി വി പുറത്തുവിട്ടിരുന്നു. കോണ്‍ഗ്രസിന് പുറത്തുള്ളവരും ഇക്കാര്യമാവശ്യപ്പെട്ട് അദ്ദേഹത്തെ സമീപിച്ചതായും വിവരമുണ്ട്.

കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്ന് ആവശ്യപ്പെട്ട് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് കത്തയച്ചവരില്‍ പ്രധാനിയാണ് ഗുലാം നബി ആസാദ്. കഴിഞ്ഞ ദിവസം കശ്മീരില്‍ നടന്ന പൊതുയോഗത്തില്‍ കോണ്‍ഗ്രസിന് അടുത്ത തെരഞ്ഞെടുപ്പില്‍ 300ലധികം സീറ്റ് നേടാന്‍ സാധ്യതയില്ലെന്നായിരുന്നു ഗുലാം നബി ആസാദ് പറഞ്ഞിരുന്നത്.

- Advertisement -
Ad image

ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച നടപടി റദ്ദാക്കണമെങ്കില്‍ ഒന്നുകില്‍ സുപ്രിം കോടതി വിചാരിക്കണമെന്നും അല്ലെങ്കില്‍ കോണ്‍ഗ്രസ് 300ലധികം സീറ്റ് നേടി അധികാരത്തില്‍ വരണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ മുന്നൂറ് സീറ്റ് നേടാനുള്ള സാ്ധ്യതയൊന്നും കാണുന്നില്ലെന്നും ദൈവം സഹായിക്കട്ടെയെന്നും ആസാദ് പറഞ്ഞിരുന്നു.

Share This Article
Leave a Comment
error: Content is protected !!