ശിരോവസ്ത്രം; കോടതി വിധി മൗലികാവകാശ ധ്വംസനം: കെ എന്‍ എം മര്‍കസുദ്ദഅവ

Web Desk
1 Min Read

കോഴിക്കോട്: മുസ്്ലിം പെണ്‍കുട്ടികള്‍ക്ക് ശിരോവസ്ത്രം ധരിക്കാനുള്ള അവകാശം നിഷേധിച്ചുകൊണ്ടുള്ള നടപടികള്‍ ശരിവെച്ച കര്‍ണാടക ഹൈക്കോടതി വിധി വിവേചനപരവും മൗലികാവകാശങ്ങള്‍ക്കുനേരെയുള്ള കടന്നു കയറ്റവുമാണെന്ന് കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

city exchange

ഇസ്്ലാമിന്റെ അടിസ്ഥാന പ്രമാണം ഖുര്‍ആനിലെ 24/31 അധ്യായമനുസരിച്ച് മുസ്ലിം സ്ത്രീകള്‍ക്ക് ശിരോവസ്ത്രം നിര്‍ബന്ധമാണെന്നിരിക്കെ അത് മതപരമായി നിര്‍ബന്ധമില്ലെന്ന കോടതിവിധി വിശ്വാസികള്‍ക്ക് സ്വീകാര്യമല്ല. ഖുര്‍ആന്‍ അനുസരിച്ച് ജീവിക്കാന്‍ രാജ്യത്തിന്റെ ഭരണഘടന അവകാശം നല്‍കുന്നുണ്ടെന്നിരിക്കെ മുസ്്ലിം പെണ്‍കുട്ടികളുടെ ശിരോവസ്ത്രം മൗലികാവകാശമാണ്. അതിനെ നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്.

ഫാസിസ്റ്റ് വര്‍ഗീയ ശക്തികള്‍ രാജ്യത്തിന്റെ ഭരണഘടനയും ബഹുസ്വരതയും തകര്‍ത്ത് മനുഷ്യരെ തമ്മില്‍ തല്ലിക്കാന്‍ നടത്തുന്ന ഗൂഢനീക്കങ്ങള്‍ക്ക് ജുഡീഷ്യറി നിയമ പരിരക്ഷ വിധിക്കുന്നത് ഏറെ ആശങ്കാജനകമാണ്.
കേവല രാഷ്ട്രീയ താല്പര്യങ്ങള്‍ക്കുപരി രാജ്യത്തിന്റെ ജനാധിപത്യ മതേതര മൂല്യങ്ങളുടെ നിലനില്പ് ഉറപ്പുവരുത്താന്‍ മതേതര കക്ഷികള്‍ ഉത്തരവാദിത്വം നിര്‍വഹിക്കണമെന്നും കെ എന്‍ എം മര്‍കസുദ്ദഅവ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

- Advertisement -
Ad image

പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സിക്രട്ടറി സി പി ഉമര്‍ സുല്ലമി സെക്രട്ടേറിയറ്റ് യോഗം ഉദ്ഘാടനം ചെയ്തു. സി മമ്മു സാഹിബ് കോട്ടക്കല്‍, ബി പി എ ഗഫൂര്‍, പി പി ഖാലിദ്, സൈതലവി സാഹിബ്, പ്രൊഫ. കെ പി സക്കറിയ, എന്‍ എം അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍, അബ്ദുല്ലത്തീഫ് കരിമ്പുലാക്കല്‍, ഡോ. ജാബിര്‍ അമാനി, ഇസ്മായില്‍ കരിയാട്, എം ടി മനാഫ് മാസ്റ്റര്‍, അബ്ദുസ്സലാം പുത്തൂര്‍, കെ എ സുബൈര്‍ സാഹിബ്, ഫൈസല്‍ നന്മണ്ട, സുഹൈല്‍ സാബിര്‍, സി അബ്ദുല്‍ ലത്തീഫ് മാസ്റ്റര്‍, കെ പി അബ്ദുറഹ്മാന്‍ ഖുബ, ഡോ. അനസ് കടലുണ്ടി, എം കെ മൂസ മാസ്റ്റര്‍, ഹമീദലി ചാലിയം, അബ്ദുല്‍അലി മദനി എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!