സുരക്ഷാ ജീവനക്കാരുടെ അഭിഭാഷകയ്ക്ക് ഭീഷണി

Web Desk
1 Min Read

കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ക്രൂര മര്‍ദനത്തിന് ഇരയായ സുരക്ഷാ ജീവനക്കാരുടെ അഭിഭാഷകയ്ക്ക് വധഭീഷണി. സുപ്രിം കോടതി അഭിഭാഷകയായ ബബിലാ ഉമ്മര്‍ഖാനാണ് കോഴിക്കോട് ജില്ലാ കോടതിയില്‍വെച്ച് ഭീഷണി നേരിടേണ്ടി വന്നത്.

city exchange

കയ്യും കാലും വെട്ടുമെന്നായിരുന്നു ഭീഷണി. സുരക്ഷാ ജീവനക്കാര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതികളായ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

സുരക്ഷാ ജീവനക്കാര്‍ക്ക് മര്‍ദനമേറ്റ കേസില്‍ സ്വകാര്യ ഹര്‍ജി നല്‍കാന്‍ ഇക്കഴിഞ്ഞ 13ന് കോടതിയില്‍ എത്തിയതായിരുന്നു അഭിഭാഷക ബബിലാ ഉമ്മര്‍ഖാന്‍. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അഞ്ചിലേക്ക് വരുമ്പോഴാണ് ഭീഷണി നേരിട്ടത്. കോടതിയില്‍ എത്തിയ ആളുകളില്‍ നിന്നായിരുന്നു ഭീഷണി. തൊട്ടടുത്ത ദിവസം പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചപ്പോള്‍ പ്രതികള്‍ പുറത്തിറങ്ങിയാല്‍ തന്റെ ജീവനു ഭീഷണിയുണ്ടാകുമെന്ന് അഭിഭാഷക കോടതിയെ അറിയിച്ചിരുന്നു. ഇതിനു പുറമേ മറ്റൊരു സ്വകാര്യ ഹര്‍ജിയും ഫയല്‍ ചെയ്തു.

സുരക്ഷാ ജീവനക്കാരനെ ചവിട്ടിയ ചെരുപ്പ് ആയുധമായി കണക്കാക്കി 326-ാം വകുപ്പ് കൂടി ചേര്‍ക്കണമെന്നാണ് ആവശ്യം. ഒപ്പം സി സി ടി വി ക്യാമറ തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് നേരിട്ട് ഈ ദൃശ്യങ്ങള്‍ കോടതിയെ ഏല്‍പ്പിക്കണമെന്നും സ്വകാര്യ ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടു.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!