പ്രാദേശിക സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്ത് അമീറും അമേരിക്കന്‍ പ്രസിഡന്റും ടെലിഫോണ്‍ സംഭാഷണം നടത്തി

Web Desk
1 Min Read

ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ടെലിഫോണില്‍ സംസാരിച്ചു. ഉഭയകക്ഷി ബന്ധങ്ങളും പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളിലെ പുതിയ സംഭവവികാസങ്ങളും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.

city exchange

ഖത്തറും അമേരിക്കയും തമ്മിലുള്ള അടുത്ത തന്ത്രപരമായ പങ്കാളിത്ത ബന്ധത്തെക്കുറിച്ചും സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചും നേതാക്കള്‍ ആശയവിനിമയം നടത്തി.

മേഖലയിലെ സംഘര്‍ഷാവസ്ഥ കുറയ്ക്കുന്നതിനായി പുരോഗമിക്കുന്ന നയതന്ത്ര ശ്രമങ്ങളും ചര്‍ച്ചയില്‍ പ്രധാന വിഷയമായി. അമേരിക്കയും ഇറാനും തമ്മില്‍ നടന്ന കൂടിയാലോചനകളുടെയും ധാരണകളുടെയും ഫലമായി നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചര്‍ച്ചാ പ്രക്രിയയില്‍ കൈവരിച്ച നേട്ടങ്ങള്‍ ഇരുനേതാക്കളും വിലയിരുത്തി.

എല്ലാ ബന്ധപ്പെട്ട കക്ഷികളുടെയും അംഗീകാരം ലഭിച്ച ധാരണകളാണിവയെന്ന് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി. ഖത്തര്‍ ഉള്‍പ്പെടെ നിരവധി സൗഹൃദ രാഷ്ട്രങ്ങളുടെ പങ്കാളിത്തവും പിന്തുണയും ഈ പ്രക്രിയയ്ക്ക് ലഭിച്ചതായും അദ്ദേഹം പറഞ്ഞു. കരാറില്‍ ഒപ്പുവയ്ക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി അന്തിമ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

- Advertisement -
Ad image

സംഭാഷണത്തിലുടനീളം തര്‍ക്കങ്ങള്‍ സംഭാഷണത്തിലൂടെയും സമാധാനപരമായ മാര്‍ഗങ്ങളിലൂടെയും പരിഹരിക്കാനുള്ള ശ്രമങ്ങളെ അമീര്‍ സ്വാഗതം ചെയ്തു. പ്രാദേശികവും അന്തര്‍ദേശീയവുമായ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനും മേഖലയിലെ രാജ്യങ്ങള്‍ക്കിടയില്‍ സമാധാനവും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള എല്ലാ സംരംഭങ്ങള്‍ക്കും ഖത്തറിന്റെ പിന്തുണ തുടരുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

സംഘര്‍ഷ ലഘൂകരണത്തിനും നയതന്ത്ര ഇടപെടലുകള്‍ക്കും പിന്തുണ നല്‍കിയ പ്രസിഡന്റ് ട്രംപിന്റെ ശ്രമങ്ങളെ അമീര്‍ അഭിനന്ദിക്കുകയും ചെയ്തു.

Share This Article
Leave a Comment
error: Content is protected !!