ട്രംപിന്റെ ഗാസ പദ്ധതിയെക്കുറിച്ചുള്ള അറബ് ഉച്ചകോടി വെള്ളിയാഴ്ചയിലേക്ക് മാറ്റി

Web Desk
1 Min Read

റിയാദ്: ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പദ്ധതിക്ക് മറുപടിയായി സൗദിയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന അറബ് നേതാക്കളുടെ യോഗം ഒരു ദിവസത്തേക്ക് മാറ്റിവച്ച് വിപുലീകരിച്ചതായി അറബ് നയതന്ത്രജ്ഞര്‍ അറിയിച്ചു.

city exchange

റിയാദില്‍ നടക്കാനിരുന്ന മിനി അറബ് ഉച്ചകോടി വ്യാഴാഴ്ചയില്‍ നിന്നും ഫെബ്രുവരി 21 വെള്ളിയാഴ്ചയിലേക്ക് മാറ്റിവച്ചതായി സൗദി വൃത്തങ്ങള്‍ പറഞ്ഞു.

മൂന്ന് അറബ് രാജ്യങ്ങള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ വിപുലീകരിച്ച യോഗത്തില്‍ ആറ് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലെ നേതാക്കളും ഈജിപ്തും ജോര്‍ദാനും ഉള്‍പ്പെടും. ഗാസ മുനമ്പിലെ ട്രംപിന്റെ പദ്ധതികള്‍ക്കുള്ള അറബ് ബദലുകള്‍ ചര്‍ച്ച ചെയ്യുന്നതിനായി സൗദി വൃത്തങ്ങള്‍ പറഞ്ഞു.

റിയാദ് ഉച്ചകോടിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതില്‍ ഒരു ഗള്‍ഫ് രാജ്യം അതൃപ്തി പ്രകടിപ്പിച്ചതോടെയാണ് എല്ലാ ഗള്‍ഫ് രാജ്യങ്ങളെയും ഉള്‍പ്പെടുത്താന്‍ പ്രേരിപ്പിച്ചതെന്ന് സൗദി വൃത്തങ്ങള്‍ പറഞ്ഞു. ഏത് രാജ്യമാണ് ഉള്‍പ്പെട്ടതെന്ന കാര്യം അധികൃതര്‍ വ്യക്തമാക്കിയില്ല.

- Advertisement -
Ad image

യുദ്ധം രൂക്ഷമായ ഗാസ മുനമ്പ് ഏറ്റെടുത്ത് അതിലെ രണ്ട് ദശലക്ഷത്തിലധികം നിവാസികളെ ജോര്‍ദാനിലേക്കോ ഈജിപ്തിലേക്കോ മാറ്റാന്‍ ട്രംപ് നിര്‍ദ്ദേശിച്ചിരുന്നു. ഈ പദ്ധതി അന്താരാഷ്ട്ര നിയമം ലംഘിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

ഫലസ്തീനികളെ അവരുടെ ദേശങ്ങളില്‍ നിന്ന് കുടിയിറക്കാനുള്ള ആശയം അല്ലെങ്കില്‍ സാധ്യത അറബ് രാജ്യങ്ങള്‍ ഏകകണ്ഠമായി നിരസിച്ചു.

15 മാസത്തിലേറെ നീണ്ട പോരാട്ടത്തിന് ശേഷം ജനുവരി 19ന് ഇസ്രായേല്‍- ഹമാസ് യുദ്ധത്തിലെ ദുര്‍ബലമായ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന ഫലസ്തീന്‍ പ്രദേശത്തെക്കുറിച്ചുള്ള അറബ് രാജ്യങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് വാഷിംഗ്ടണ്‍ കാത്തിരിക്കുന്നതായി യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു.

ഇസ്രായേലിലേക്കും സൗദി അറേബ്യയിലേക്കും തുടര്‍ന്ന് യുണൈറ്റഡ് അറബ് എമിറേറ്റുകളിലേക്കും നടത്തുന്ന പര്യടനത്തിനിടെ ഈ ആശയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി റൂബിയോ പറഞ്ഞു.

ജോര്‍ദാനിലെ രാജാവ് അബ്ദുള്ള രണ്ടാമന്‍ ട്രംപുമായി വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി ഫലസ്തീനികളുടെ കുടിയിറക്കത്തിനെതിരായ ജോര്‍ദാന്റെ ഉറച്ച നിലപാട് ആവര്‍ത്തിച്ചു. പിന്നീട് പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ ഇത് ഏകീകൃത അറബ് നിലപാട് ആണെന്ന് പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!