വെടിനിര്‍ത്തല്‍ കരാര്‍; ഹമാസ് ഇസ്രായേലി ബന്ദികളുടെ ആദ്യ സംഘത്തെ വിട്ടയച്ചു

Web Desk
1 Min Read

ഗാസ: വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടമായി ഹമാസ് ഏഴ് ഇസ്രായേലി ബന്ദികളെ ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസിന്റെ (ഐസിആര്‍സി) കസ്റ്റഡിയിലേക്ക് വിട്ടയച്ചു.

city exchange

ബന്ദികളുടെ ആദ്യസംഘത്തെ ഹമാസ് വിട്ടയച്ചെന്ന് ഇസ്രായേല്‍ ടെലിവിഷന്‍ ചാനലുകളില്‍ പ്രഖ്യാപനം വന്നതോടെ പതിനായിരങ്ങള്‍ ആഹ്ലാദ പ്രകടനങ്ങളില്‍ പങ്കെടുത്തു.

ഏഴ് ബന്ദികളും ഇപ്പോള്‍ റെഡ് ക്രോസിന്റെ കസ്റ്റഡിയിലാണെന്ന് ഓപ്പറേഷനില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചതായി റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അവരുടെ അവസ്ഥയെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ പങ്കുവെച്ചിട്ടില്ല.

ബന്ദികളുടെ വൈദ്യപരിശോധന, കുളി, വസ്ത്ര മാറ്റം എന്നിവയ്ക്കായി റെയിമിലെ ഇസ്രായേലി സൈനിക താവളത്തിലേക്ക് മാറ്റുമെന്ന് ഡിപിഎ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

- Advertisement -
Ad image

ബന്ദികളെ കൂടുതല്‍ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് അവരുടെ പ്രിയപ്പെട്ടവരുമായി വീണ്ടും ഒന്നിപ്പിക്കും.

കരാര്‍ പ്രകാരം, ഇസ്രായേല്‍ തടവിലാക്കിയിരിക്കുന്ന ഏകദേശം രണ്ടായിരം ഫലസ്തീന്‍ തടവുകാരെ വിട്ടയക്കുന്നതിന്് പകരമായി ഹമാസ് 20 ജീവിച്ചിരിക്കുന്ന ഇസ്രായേലി ബന്ദികളെ മോചിപ്പിക്കും.

മോചിപ്പിക്കപ്പെടേണ്ട എല്ലാ ഫലസ്തീന്‍ തടവുകാരും ഇസ്രായേല്‍ ജയിലുകളിലെ ബസുകളില്‍ കയറിയിട്ടുണ്ടെന്ന് കൈമാറ്റത്തില്‍ ഉള്‍പ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.

ബാക്കിയുള്ള 13 ബന്ദികളേയും ഇസ്രായേല്‍- ഗാസ സമയം രാവിലെ 10 മണിക്ക് വിട്ടയക്കുമെന്ന് ഇസ്രായേലിന്റെ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു.

Share This Article
Leave a Comment
error: Content is protected !!