Connect with us

Featured

ഡാനിഷിന്റെ മരണം: താലിബാന്‍ മാപ്പു പറഞ്ഞു

Published

on


കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഇന്ത്യന്‍ ഫോട്ടോജേണലിസ്റ്റ് ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടതില്‍ താലിബാന്‍ മാപ്പു പറഞ്ഞു.ലോകത്താകെയുള്ള മനുഷ്യ സ്‌നേഹികളും മാധ്യമപ്രവര്‍ത്തകരും ഡാനിഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിക്കുന്നതിനിടെയാണ് താലിബാന്റെ മാപ്പു പറച്ചില്‍. താലിബാന്‍ വക്താവ് സബീഉല്ല മുജാഹിദാണ് പ്രസ്താവന ഇറക്കിത്. അഫ്ഗാനിസ്താനില്‍ സര്‍ക്കാര്‍ സേനയും താലിബാനും തമ്മിലുള്ള പോരാട്ടത്തിനിടെയാണ് റോയിട്ടേഴ്സിന്റെ പുലിറ്റ്സര്‍ ജേതാവായ സിദ്ദീഖി കൊല്ലപ്പെട്ടത്. പോരാട്ടം നടക്കുന്ന സ്ഥലത്ത് എത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ നേരത്തെ വിവരങ്ങള്‍ അറിയിക്കേണ്ടിയിരുന്നുവെന്നും സിദ്ദീഖിയുടെ കാര്യത്തില്‍ അത് സംഭവിച്ചില്ലെന്നും താലിബാന്‍ വക്താവ് പറഞ്ഞു. അഫ്ഗാനില്‍ നാറ്റോ ് സൈനിക പിന്‍മാറ്റത്തിനു പിന്നാലെ റിപോര്‍ട്ടിങ്ങിനായി എത്തിയതായിരുന്നു ഡാനിഷ് സിദ്ദീഖി. പാക് അതിര്‍ത്തിയോടു ചേര്‍ന്ന സ്പിന്‍ ബോള്‍ഡക് ജില്ലയില്‍ സുരക്ഷ സേനയും താലിബാനുമായി നടന്ന ആക്രമണത്തില്‍ കഴിഞ്ഞ ദിവസം ഡാനിഷ് കൊല്ലപ്പെട്ടത്.
ഡാനിഷ് കൊല്ലപ്പെട്ട പ്രദേശം ഉള്‍പ്പെട്ട കാണ്ഡഹാര്‍ പ്രവിശ്യ ഇപ്പോള്‍ താലിബാന്റെ നിയന്ത്രണത്തിലാണ്. ഡാനിഷ് സിദ്ദീഖിയുടെ മൃതദേഹം താലിബാന്‍ റെഡ്ക്രോസിന് കൈമാറി. മൃതദേഹം നാട്ടിലെത്തിക്കാന്‍ അഫ്ഗാന്‍ അധികൃതരുമായി ബന്ധപ്പെട്ടുവരികയാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.


error: Content is protected !!