വില കുറഞ്ഞ മരണം ഞാന്‍ നിരസിക്കുന്നു; ഇസ്രായേല്‍ ബോംബ് ആക്രമണത്തില്‍ ഫലസ്തീന്‍ മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

Web Desk
1 Min Read

ഗാസ: വടക്കന്‍ ഗാസയിലെ ജബാലിയ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഫലസ്തീന്‍ എഴുത്തുകാരനും കവിയും പത്രപ്രവര്‍ത്തകനുമായ മുഹമ്മദ് ഹിജാസി കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ കുടുംബമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2023 ഒക്ടോബര്‍ ഏഴു മുതല്‍ ഇസ്രായേല്‍- ഫലസ്തീന്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ എണ്ണം 220 ആയി.

city exchange

ഒക്ടോബര്‍ അഞ്ചിന് വടക്കന്‍ ഗാസയില്‍ ഇസ്രായേല്‍ സൈനിക ഉപരോധം ഏര്‍പ്പെടുത്തുകയും ബോംബാക്രമണം ശക്തമാക്കുകയും ആയിരക്കണക്കിന് ആളുകളെ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്തതിനുശേഷം നൂറുകണക്കിന് ആളുകള്‍ ജബാലിയ ക്യാമ്പില്‍ കൊല്ലപ്പെട്ടു. ഈ പ്രദേശത്തേക്ക് അടിസ്ഥാന ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നതില്‍ നിന്ന് സഹായ സംഘങ്ങളെപ്പോലും ഇസ്രായേല്‍ തടഞ്ഞു.

‘ഞാന്‍ നിങ്ങള്‍ക്ക് വീണ്ടും എഴുതുമോ എന്ന് എനിക്കറിയില്ല. ഞാന്‍ എഴുതിയതും എഴുതുന്നതും സൂക്ഷിക്കുന്നു. അത് ഒരുനാള്‍ വെളിച്ചത്തു വന്നേക്കാം. വില കുറഞ്ഞ മരണം ഞാന്‍ നിരസിക്കുന്നു. കൊലപാതകിയെ ഞാന്‍ ശപിക്കുന്നു,” കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഹിജാസി ഫേസ്ബുക്കില്‍ കുറിച്ചു.

”ഒടുവില്‍ എത്തിയ ഈ അടിത്തട്ടില്‍ നമുക്ക് ക്ഷമയും പ്രാര്‍ഥനയും ആയുധമാക്കാം, തകര്‍ന്ന ഹൃദയത്തോടും, കണ്ണ് തളര്‍ന്ന കണ്ണോടും, തലയുയര്‍ത്തിപ്പിടിച്ച് വരാനിരിക്കുന്നതും കാത്തിരിക്കുമ്പോള്‍, നാം ജീവിച്ച ദിനങ്ങള്‍ ഒരു ചരിത്ര നേട്ടമായി കണക്കാക്കാം. വഴിയുടെ അവസാനം വരെ പോരാടുന്ന ഒരു ആത്മാവും.”

- Advertisement -
Ad image

ഹിജാസി മരിക്കുമ്പോള്‍ ഏതെങ്കിലും പ്രത്യേക മാധ്യമ സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചിരുന്നോ എന്ന് വ്യക്തമല്ല.അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 88 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 208 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസയുടെ ആരോഗ്യ മന്ത്രാലയം ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

Share This Article
Leave a Comment
error: Content is protected !!