Connect with us

Featured

ടോക്യോയില്‍ മെട്രോ ട്രെയിനില്‍ യാത്രക്കാര്‍ക്കു നേരെ കത്തിയാക്രമണം

Published

on


ടോക്യോ: മെട്രോ ട്രെയിനില്‍ യാത്രക്കാര്‍ക്കു നേരെ യുവാവിന്റെ കത്തിയാക്രമണം. പത്തുപേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.


പടിഞ്ഞാറന്‍ ടോക്യോയിലാണ് സംഭവം. ഇതേതുടര്‍ന്ന് ട്രെയിന്‍ അടിയന്തരമായി യാത്ര നിര്‍ത്തി.
കത്തി ആക്രമണം നടത്തിയ ശേഷം പ്രതി ഇറങ്ങി ഓടിയെങ്കിലും പിന്നീട് ഇയാള്‍ പൊലീസില്‍ കീഴടങ്ങി. സമീപത്തെ സ്റ്റോറിലെത്തി താന്‍ ആക്രമണം നടത്തിയതായി അറിയിച്ചതിനെ തുടര്‍ന്ന് സ്റ്റോര്‍ മാനേജര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി അറസ്റ്റ് ചെയ്തു.


കുത്താനുപയോഗിച്ച കത്തിയും പ്രതിയുടേതെന്ന് സംശിക്കുന്ന മൊബൈല്‍ ഫോണും ട്രെയിനില്‍ നിന്നും പോലീസ് കണ്ടെടുത്തു. സംഭവത്തെ കുറിച്ച് പോലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടില്ല.
സന്തോഷമുള്ള സ്ത്രീകളെ കണ്ടപ്പോള്‍ അവരെ കൊല്ലാന്‍ തോന്നി എന്നാണ് പ്രതി പൊലീസിനോട് വെളിപ്പെടുത്തിയതെന്നാണ് ജപ്പാനിലെ പത്രം റിപ്പോര്‍ട്ട് ചെയ്തത്. ഏകദേശം ആറ് വര്‍ഷം മുമ്പാണ് സന്തോഷവതികളായ സ്ത്രീകളെ കൊല്ലണമെന്ന് തനിക്ക് തോന്നിത്തുടങ്ങിയതെന്നും ആരെങ്കിലും സുഖമായിരിക്കുന്നത് കണ്ടാല്‍ അവരെയെല്ലാം കൊല്ലണമെന്നാണ് ആഗ്രഹമെന്നും അക്രമി പൊലീസിനോട് പറഞ്ഞു.


തോക്ക് ഉപയോഗിക്കാന്‍ കടുത്ത നിയന്ത്രണങ്ങളുള്ള ജപ്പാനില്‍ മറ്റു ആയുധങ്ങള്‍ ഉപയോഗിച്ചുള്ള അക്രമസംഭവങ്ങളും വളരെ കുറവാണ്. എന്നാല്‍ കത്തിപോലുള്ളവ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ ഉണ്ടാകാറുണ്ട്. ജൂണ്‍ മാസത്തില്‍ കത്തി ആക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടിരുന്നു.


error: Content is protected !!