മലബാര്‍ കലാപ നേതാക്കളെ പട്ടികയില്‍ നിന്നും ഒഴിവാക്കുന്നതിന് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ചരിത്ര ഗവേഷണ കൗണ്‍സില്‍ ഡയറക്ടര്‍

Web Desk
1 Min Read
26th September 1925: Moplah prisoners go to trial at Calicut on the Malabar Coast in India's south-western state of Kerala, charged with agitation against British Rule in India. (Photo by Topical Press Agency/Getty Images)

ന്യൂഡല്‍ഹി: മലബാര്‍ കലാപ നേതാക്കളെ സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ ഡയറക്ടര്‍ ഓംജി ഉപാധ്യായ. ഒരു സ്വകാര്യ വാര്‍ത്താ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange


ചരിത്ര ഗവേഷണ കൗണ്‍സില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ റിപ്പോര്‍ട്ട് രഹസ്യമാണ്. റിസര്‍ച്ച്‌സ് പ്രൊജക്റ്റ് കമ്മിറ്റി ചേര്‍ന്ന് ശുപാര്‍ശ ചര്‍ച്ച ചെയ്ത ശേഷം തീരുമാനമെടുക്കുകയുള്ളൂ. സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടിക പുനരവലോകനം ചെയ്യുന്നതില്‍ അസ്വാഭാവികതയില്ല. ഐസിഎച്ച്ആറിനുമേല്‍ ഒരു രാഷ്ട്രീയ സമ്മര്‍ദ്ദവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.


മലബാര്‍ കലാപ നേതാക്കളെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ചില പരാതികള്‍ ലഭിച്ചിരുന്നു. അതിനാലാണ് പഠനത്തിനായി സമിതിക്ക് വിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!