

മസ്‌ക്കറ്റ്: നീണ്ട 18 മാസത്തെ ഇടവേളക്ക് ശേഷമാണ് ഒമാനിലെ പള്ളികളില്‍ ഇന്നലെ ജുമുഅ പുനരാരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന വ്യവസ്ഥയോടെ രാജ്യത്തെ 360 പള്ളികള്‍ക്കാണ് ജുമുഅ നമസ്‌കാരത്തിന് അനുമതി നല്‍കിയത്.

കോവിഡ് നിയന്ത്രണങ്ങളില്‍ പലപ്പോഴായി ഇളവുകള്‍ നല്‍കുകയും നമസ്‌കാരത്തിന് അനുമതി നല്‍കുകയും ചെയ്‌തെങ്കിലും ജുമു അക്ക് അനുമതി നല്‍കിയിരുന്നില്ല.
