പ്രൊഫ. എ പി അബ്ദുല്‍ വഹാബിനേയും സി പി നാസര്‍ കോയയേയും ഐ എന്‍ എല്ലില്‍ നിന്ന് പുറത്താക്കി

Web Desk
1 Min Read

കോഴിക്കോട്: ഗുരുതരമായ അച്ചടക്കലംഘനം നടത്തുകയും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയും ചെയ്യുന്ന അഡ്‌ഹോക് കമ്മിറ്റി അംഗം പ്രൊഫ. എ പി അബ്ദുല്‍ വഹാബിനെയും സി പി നാസര്‍ കോയ തങ്ങളെയും ഐ എന്‍ എല്‍ ദേശീയ സമിതിയുടെ അടിയന്തര യോഗം ആറുവര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ഏകകണ്ഠമായി തീരുമാനിച്ചു.

city exchange

ഫെബ്രുവരി 13ന് ചേര്‍ന്ന ദേശീയ സമിതി യോഗം 10 മാസം മുമ്പ് കാലാവധി തീര്‍ന്ന സംസ്ഥാന പ്രവര്‍ത്തക സമിതിയും കൗണ്‍സിലും പിരിച്ചുവിട്ട് വഹാബടക്കം ഏഴു പേര്‍ അടങ്ങുന്ന അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചിരുന്നു. ആ തീരുമാനം തള്ളിക്കളയുകയും സമാന്തര പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയും ചെയ്ത പശ്ചാത്തലത്തില്‍ ദേശീയ നേതൃത്വം നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് ഇരുവരും മറുപടി നല്‍കിയിരുന്നില്ല. ദേശീയ നേതൃത്വത്തെ അംഗീകരിക്കില്ലെന്ന് പരസ്യമായി പ്രസ്താവന നടത്തുകയും ചെയ്തിരുന്നു.

പാര്‍ട്ടിയുടെ പേരോ പതാകയോ മറ്റു ചിഹ്നങ്ങളോ ഉപയോഗിക്കുന്നതില്‍ നിന്നും ഇവരെ ദേശീയ നേതൃത്വം വിലക്കിയിട്ടുണ്ട്. പാര്‍ട്ടിയുടെ പേരില്‍ പൊതുഇടങ്ങളില്‍നിന്ന് സംഭാവനയോ മറ്റോ പിരിക്കരുതെന്നും കോഴിക്കോട്ടെ പാര്‍ട്ടി ആസ്ഥാനത്തോ മറ്റു പാര്‍ട്ടി ഓഫിസുകളിലോ പ്രവേശിക്കരുതെന്നും യോഗം ആവശ്യപ്പെട്ടു.

- Advertisement -
Ad image

ഇവരുമായി സഹകരിക്കരുതെന്നും നേതൃത്വത്തിന്റ നിര്‍ദേശം ലംഘിക്കുന്നത് പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനമായി കണക്കാക്കി ആറു വര്‍ഷത്തേക്ക് അവര്‍ക്ക് അംഗത്വം നല്കില്ലെന്നും അച്ചടക്ക നടപടിക്ക് വിധേയമാവുമെന്നും പാര്‍ട്ടി അണികളെ ഓര്‍മപ്പെടുത്തുന്നതായി യോഗാനന്തരം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു.

ദേശീയ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്‍ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കൂടിയായ തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി മുസമ്മില്‍ ഹുസൈന്‍ സ്വാഗതം പറഞ്ഞു.

കേരളത്തില്‍നിന്ന് അഹമ്മദ് ദേവര്‍കോവിലിന് പുറമെ, ഡോ. എ എ അമീന്‍, കെ എസ് ഫക്രുദ്ദീന്‍, കാസിം ഇരിക്കൂര്‍, ബി ഹംസ ഹാജി, എം എം മാഹീന്‍, എം എ ലത്തീഫ്, സി പി അന്‍വര്‍ സാദാത്ത്, യു എ ഇ നിന്ന് കുഞാവൂട്ടി കാദര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

TAGGED:
Share This Article
Leave a Comment
error: Content is protected !!