റഷ്യ- യുക്രെയ്ന്‍ വിഷയം; ഇന്ത്യയുടെ സുരക്ഷാ പങ്കാളികള്‍ക്ക് അഭിപ്രായ വ്യത്യാസം

Web Desk
3 Min Read

ന്യൂഡല്‍ഹി: യുക്രെയ്ന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലേക്ക് വരാനിരിക്കെ ഇന്ത്യയുടെ സുരക്ഷാ പങ്കാളികള്‍ക്കിടയില്‍ ശക്തമായ അഭിപ്രായ വ്യത്യാസം. അധിനിവേശത്തിന്റെ പേരില്‍ റഷ്യക്കെതിരെ അമേരിക്കയും സഖ്യകക്ഷികളും ഏര്‍പ്പെടുത്തിയ ഉപരോധത്തെ തുരങ്കം വയ്ക്കുന്ന റഷ്യന്‍ നിര്‍ദ്ദേശം ഇന്ത്യ പരിഗണിച്ചുവെന്നാണ് യു എസും ഓസ്‌ട്രേലിയയും ഉയര്‍ത്തുന്ന വിമര്‍ശനം.

city exchange

ഇപ്പോള്‍ ചരിത്രത്തിന്റെ ശരിയായ വശത്ത് നില്‍ക്കാനും അമേരിക്കയ്ക്കും മറ്റ് ഡസന്‍ കണക്കിന് രാജ്യങ്ങള്‍ക്കുമൊപ്പം നില്‍ക്കാനും യുക്രെയ്‌നിയന്‍ ജനതയ്‌ക്കൊപ്പം സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും പരമാധികാരത്തിനും വേണ്ടി നിലകൊള്ളാനും വിനിയോഗിക്കേണ്ട സമയമാണിതെന്ന് യു എസ് വാണിജ്യ സെക്രട്ടറി ജന റൈമോണ്ടോ കഴിഞ്ഞ ദിവസം വാഷിംഗ്ടണില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അതല്ലാതെ പ്രസിഡന്റ് പുടിന്റെ യുദ്ധത്തിന് ധനവും ഇന്ധനവും നല്‍കി സഹായിക്കാനുള്ള സമയമല്ലെന്നും ചൂണ്ടിക്കാട്ടി.

ഇന്ത്യ- റഷ്യ നയതന്ത്രകൂടിക്കാഴ്ചയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ‘ആഴത്തില്‍ നിരാശാജനകമാണെന്നു’ വിശേഷിപ്പിച്ച ജിന അതേസമയം കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ കണ്ടിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.

- Advertisement -
Ad image

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഉണ്ടായിരുന്ന നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള സമീപനം നിലനിര്‍ത്താന്‍ ജനാധിപത്യ രാജ്യങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് പ്രധാനമാണെന്ന് ബ്രീഫിംഗില്‍ സംസാരിച്ച ഓസ്‌ട്രേലിയയുടെ വ്യാപാര മന്ത്രി ഡാന്‍ ടെഹാന്‍ പറഞ്ഞു.

ഏഷ്യ- പസഫിക് മേഖലയിലെ ചൈനയുടെ നീക്കങ്ങളെ ചെറുക്കാന്‍ ശ്രമിക്കുന്ന യു എസ്, ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നിവയും ഉള്‍പ്പെടുന്ന ഒരുകൂട്ടം ജനാധിപത്യ രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡിന്റെ സഹ അംഗങ്ങള്‍ക്കിടയില്‍ ഇന്ത്യയുമായുള്ള വര്‍ധിച്ചുവരുന്ന അസ്വാരസ്യമാണ് അഭിപ്രായങ്ങളില്‍ പ്രകടമാകുന്നത്. റഷ്യന്‍ ആയുധങ്ങള്‍ വാങ്ങുന്ന ലോകത്തിലെ ഏറ്റവും വലിയ രാജ്യമാണ് ഇന്ത്യ. ഇന്ധന വില കുതിച്ചുയരുന്നതിനനുസരിച്ച് റഷ്യ വാഗ്ദാനം ചെയ്ത വില കുറഞ്ഞ എണ്ണ വാങ്ങാനും ഇന്ത്യ ശ്രമിച്ചുവരികയാണ്.

വെടിനിര്‍ത്തലിനും നയതന്ത്ര പരിഹാരത്തിനുമുള്ള ആഹ്വാനങ്ങളെ ഇന്ത്യ പിന്തുണച്ചപ്പോള്‍ റഷ്യയുടെ അധിനിവേശത്തെ അപലപിക്കുന്ന കരട് പ്രമേയങ്ങള്‍ക്കായി ഐക്യരാഷ്ട്രസഭയില്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയാണുണ്ടായത്. പ്രമേയത്തെ ആത്യന്തികമായി മോസ്‌കോ വീറ്റോ ചെയ്തു. ബെല്‍ജിയം ആസ്ഥാനമായുള്ള ക്രോസ്-ബോര്‍ഡര്‍ പേയ്‌മെന്റ് സിസ്റ്റം ഓപ്പറേറ്റര്‍ ഉപയോഗിക്കുന്നതില്‍ നിന്ന് യു എസും യൂറോപ്യന്‍ യൂണിയനും ഏഴ് റഷ്യന്‍ ബാങ്കുകളെ വിച്ഛേദിച്ചതിന് ശേഷം സ്വിഫ്റ്റിന് പകരമായി രൂപ- റൂബിള്‍- ഡിനോമിനേറ്റഡ് പേയ്‌മെന്റുകള്‍ നടത്താനുള്ള പദ്ധതി ഇന്ത്യ പരിഗണിക്കുന്നതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

റഷ്യന്‍ പദ്ധതിയില്‍ രാജ്യത്തിന്റെ സന്ദേശമയയ്ക്കല്‍ സംവിധാനം ഉപയോഗിച്ച് രൂപ- റൂബിള്‍- ഡിനോമിനേറ്റഡ് പേയ്‌മെന്റുകളും ഉള്‍പ്പെടുന്നു. ഇതിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മോസ്‌കോയില്‍ നിന്നുള്ള സെന്‍ട്രല്‍ ബാങ്ക് ഉദ്യോഗസ്ഥരും അടുത്ത ആഴ്ച ഇന്ത്യ സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ട്. അതേസമയം അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ല.

2019ന് ശേഷം ആദ്യമായി ചൈനയുടെ വിദേശകാര്യ മന്ത്രി ഇന്ത്യ സന്ദര്‍ശിക്കുകയും ഇപ്പോള്‍ ലാവ്‌റോവ് പിന്തുണ വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെ യുദ്ധത്തെക്കുറിച്ചുള്ള ഇന്ത്യയുടെ മധ്യനില നിലപാട് കഴിഞ്ഞ കുറച്ച് ആഴ്ചകളില്‍ നയതന്ത്രത്തിന്റെ പൊങ്ങുതടിയായി മാറിയിരിക്കുകയാണ്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാരിനെ സ്വാധീനിക്കാനുള്ള ശ്രമം യു എസും സഖ്യകക്ഷികളും ശക്തമാക്കിയിട്ടുണ്ട്.

ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ഈ മാസം ആദ്യം ഡല്‍ഹി സന്ദര്‍ശിച്ചു. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും മോദിയുമായി വീഡിയോ ഉച്ചകോടി നടത്തി. യുക്രയ്നിലെ വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യം മറ്റ് വിഷയങ്ങള്‍ക്കൊപ്പം ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ തന്റെ ഇന്ത്യന്‍ നയതന്ത്ര പങ്കാളി സുബ്രഹ്മണ്യം ജയശങ്കറുമായി ചര്‍ച്ച നടത്തിയിരുന്നു. ലാവ്‌റോവിന്റെ യാത്രയ്ക്കിടെ, ഇന്റര്‍നാഷണല്‍ ഇക്കണോമിക്‌സിന്റെ യു എസ് ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ദലീപ് സിംഗ്, യു കെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് എന്നിവര്‍ക്കും ഇന്ത്യ ആതിഥേയത്വം വഹിക്കുന്നുണ്ട്. ആഗോള അരക്ഷിതാവസ്ഥ വര്‍ധിക്കുന്ന ഈ സമയത്ത് എല്ലാ രാജ്യങ്ങളും റഷ്യയെ തന്ത്രപരമായ ആശ്രിതത്വം കുറയ്ക്കുന്നതിന്റെ പ്രാധാന്യത്തിലേക്ക് അവര്‍ വിരല്‍ ചൂണ്ടുമെന്ന് ലിസ് ട്രസിന്റെ ഓഫീസ് പറഞ്ഞു.

അതേസമയം ചൈനയെ നേരിടാന്‍ റഷ്യന്‍ ആയുധങ്ങള്‍ ആവശ്യമാണെന്നും പ്രത്യേകിച്ച് 2020ലെ അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്ക് ശേഷം ബദലുകള്‍ വളരെ ചെലവേറിയതാണെന്നും ചൂണ്ടിക്കാട്ടി ഇന്ത്യ യു എസിന്റെ ആശങ്കകള്‍ തള്ളി. ഇന്ത്യയും റഷ്യയും തമ്മിലുള്ള തന്ത്രപരമായ ബന്ധം ശീതയുദ്ധകാലം മുതലുള്ളതാണ്. മാത്രമല്ല മോദി സമീപ വര്‍ഷങ്ങളില്‍ യു എസ് ഭ്രമണപഥത്തിലേക്ക് രാജ്യത്തെ കൂടുതല്‍ മാറ്റിയപ്പോഴും ആ ബന്ധം ശക്തമായി തുടരുകയുമാണെന്ന് ഇന്ത്യ വ്യക്തമാക്കുന്നു.

Share This Article
Leave a Comment
error: Content is protected !!