ഖത്തര്‍ ലോകകപ്പിന് തുര്‍ക്കി 3250 സുരക്ഷാ ഉദ്യോഗസ്ഥരെ അയക്കും

Web Desk
1 Min Read

അങ്കാറ: ഖത്തര്‍ ലോകകപ്പ് 2022ന് തുര്‍ക്കി 3250 സുരക്ഷാ ഉദ്യോഗസ്ഥരെ ഖത്തറിലേക്കയക്കും. അതോടൊപ്പം ഖത്തരി ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ പരിശീലനങ്ങളും അങ്കാറ നല്കുമെന്നും തുര്‍ക്കി ആഭ്യന്തര മന്ത്രി സുലൈമാന്‍ സൊയ്‌ലു പറഞ്ഞു.

city exchange

മൂവായിരം റയട്ട് പൊലീസുകാരേയും സ്‌പെഷ്യല്‍ ഫോഴ്‌സസ് യൂണിറ്റിലെ 100 പേരേയും ബോംബ് കണ്ടെത്താാനാവുന്ന 50 നായകളേയും ബോംബ് വിദഗ്ധര്‍ ഉള്‍പ്പെടെ 50 ജീവനക്കാരേയുമാണ് അയക്കുക. നവംബറിലും ഡിസംബറിലുമായി 45 ദിവസം 3250 പേര്‍ താത്ക്കാലികമായി ലോകകപ്പില്‍ ഖത്തറില്‍ പ്രവര്‍ത്തിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലോകകപ്പിന് പത്ത് ലക്ഷം പേരെയാണ് പ്രതീക്ഷിക്കുന്നതെന്നും ഇവരുടെയെല്ലാം സുരക്ഷിതത്വം തങ്ങള്‍ ശ്രദ്ധിക്കുമെന്നും സൊയ്‌ലു വ്യക്തമാക്കി.

നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ നടക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ക്കായി 38 വ്യത്യസ്ത പ്രദേശങ്ങളഇല്‍ തുര്‍ക്കി 677 ഖത്തരി ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്കിയതായും സൊയ്‌ലു പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!