2030ഓടെ 30 ശതമാനം കര, സമുദ്ര മേഖലകള്‍ ഖത്തര്‍ പ്രകൃതി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കുമെന്ന് മന്ത്രി

Web Desk
1 Min Read

ദോഹ: പരിസ്ഥിതി സുസ്ഥിരത കൈവരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി 2030-ഓടെ ഖത്തറിന്റെ 30 ശതമാനം കര, സമുദ്ര മേഖലകള്‍ പ്രകൃതി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കാന്‍ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (എംഒഇസിസി) ഒരുങ്ങുന്നു.

city exchange

‘രാജ്യത്തിന്റെ ഭൂപ്രദേശത്തിന്റെ ഏകദേശം 27 ശതമാനം പ്രകൃതി സംരക്ഷണ മേഖലയായും രണ്ട് ശതമാനത്തില്‍ താഴെ സമുദ്ര കരുതല്‍ ശേഖരമായും ഞങ്ങള്‍ക്കുണ്ട്’ എന്ന് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രി ഡോ. അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബൈ പറഞ്ഞു. ഖത്തര്‍ ടിവിയോട് സംസാരിച്ച അദ്ദേഹം 2030-ഓടെ 30 ശതമാനം കര, സമുദ്ര പ്രദേശങ്ങള്‍ പ്രകൃതി സംരക്ഷണ മേഖലയായി പ്രഖ്യാപിക്കാനാണ് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം തന്ത്രം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ദോഷകരമായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഈ പ്രദേശങ്ങളെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള നിയമങ്ങള്‍ പാലിച്ചുകൊണ്ട് ആളുകള്‍ക്ക് പ്രകൃതി സംരക്ഷണ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാമെന്ന് മന്ത്രാലയം പറഞ്ഞു.

പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളില്‍ ചില പ്രവര്‍ത്തനങ്ങള്‍ അനുവദനീയമാണെന്നും ചിലത് നിരോധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങള്‍ പാലിക്കാന്‍ സന്ദര്‍ശകരോട് ആവശ്യപ്പെടുന്നു.

- Advertisement -
Ad image

‘രാജ്യത്തെ പ്രകൃതിദത്ത കരുതല്‍ ശേഖരങ്ങളുടെ എണ്ണം ക്രമേണ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ജൈവവൈവിധ്യം വര്‍ധിപ്പിക്കുന്നതിനും ഇക്കോ- ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നല്ല അടയാളമാണ്’ അല്‍ സുബൈ പറഞ്ഞു. പ്രകൃതി സംരക്ഷണ കേന്ദ്രങ്ങള്‍ ലോകമെമ്പാടുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളായി ഉയര്‍ന്നുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഖത്തറിന്റെ പാരിസ്ഥിതിക ലക്ഷ്യസ്ഥാനങ്ങളായ അല്‍ റീം നാച്ചുറല്‍ റിസര്‍വ് മുതല്‍ ബിന്‍ ഗന്നം ദ്വീപിലെ കണ്ടല്‍ക്കാടുകളും മറ്റ് സവിശേഷ സ്ഥലങ്ങളും രാജ്യത്തിന്റെ വിനോദസഞ്ചാര മേഖലയെ സമ്പന്നമാക്കുന്നതില്‍ വളരെയധികം സംഭാവന ചെയ്യുന്നു.

Share This Article
Leave a Comment
error: Content is protected !!