എയര്‍ ഇന്ത്യ അപകട അന്വേഷണത്തെ പിന്തുണയ്ക്കാന്‍ തയ്യാറെന്ന് ബോയിംഗ് സിഇഒ

Web Desk
1 Min Read

സാന്‍ ഫ്രാന്‍സിസ്‌കോ: ബോയിംഗ് 787 അപകടവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ നയിക്കുന്ന അന്വേഷണത്തെ പിന്തുണയ്ക്കാന്‍ ബോയിംഗ് ടീം തയ്യാറാണെന്ന് ബോയിംഗ് പ്രസിഡന്റും സിഇഒയുമായ കെല്ലി ഓര്‍ട്ട്ബര്‍ഗ് പറഞ്ഞു.

city exchange

‘എയര്‍ ഇന്ത്യ ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരനുമായി ഞങ്ങളുടെ പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്തു, കൂടാതെ ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ നയിക്കുന്ന അന്വേഷണത്തെ പിന്തുണയ്ക്കാന്‍ ഒരു ബോയിംഗ് ടീം തയ്യാറാണ്,’ എയര്‍ ഇന്ത്യ ഫ്‌ളൈറ്റ് 171 അപകടത്തിന് ശേഷം ഓര്‍ട്ട്ബര്‍ഗ് പ്രസ്താവനയില്‍ പറഞ്ഞു.

രണ്ട് പൈലറ്റുമാരും 10 ക്യാബിന്‍ ക്രൂ അംഗങ്ങളും ഉള്‍പ്പെടെ 242 പേരുമായി ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വ്യാഴാഴ്ച ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് തകര്‍ന്നുവീണത്.

ഏവിയേഷന്‍ സേഫ്റ്റി നെറ്റ്വര്‍ക്ക് അനുസരിച്ച് ബോയിംഗ് 787 ഡ്രീംലൈനറിന്റെ ആദ്യ അപകടമാണിത്.

- Advertisement -
Ad image

ഇന്ത്യയിലെ ഫ്‌ളൈറ്റ് 171 അപകടവുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യയുമായി കമ്പനി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ബോയിംഗ് വ്യാഴാഴ്ച നേരത്തെ മറ്റൊരു പ്രസ്താവനയില്‍ പറഞ്ഞു.

‘ഫ്‌ളൈറ്റ് 171 സംബന്ധിച്ച് ഞങ്ങള്‍ എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ടിട്ടുണ്ട്. അവരെ പിന്തുണയ്ക്കാന്‍ തയ്യാറാണ്. യാത്രക്കാര്‍, ജീവനക്കാര്‍, ആദ്യം പ്രതികരിച്ചവര്‍, ബാധിച്ച എല്ലാവര്‍ക്കുമൊപ്പമാണ് ഞങ്ങളുടെ ചിന്തകള്‍,’ കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

‘എയര്‍ ഇന്ത്യ ഫ്‌ളൈറ്റ് 171ലെ യാത്രക്കാരുടെയും ജീവനക്കാരുടെയും പ്രിയപ്പെട്ടവര്‍ക്കും അഹമ്മദാബാദില്‍ ബാധിച്ച എല്ലാവര്‍ക്കും ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു,’ ഓര്‍ട്ട്ബര്‍ഗ് കുറിച്ചു.

ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ പ്രോട്ടോക്കോള്‍ അനക്‌സ് 13 എന്നറിയപ്പെടുന്നതനുസരിച്ച്, എയര്‍ ഇന്ത്യ ഫ്‌ലൈറ്റ് 171 നെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതിന് ബോയിംഗ് ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയെ സമീപിക്കുമെന്ന് ഓര്‍ട്ട്ബര്‍ഗ് പറയുന്നു.

Share This Article
Leave a Comment
error: Content is protected !!