Connect with us

Featured

ഫിഫ അറബ് കപ്പ് ഖത്തര്‍ ടിക്കറ്റ് വില്‍പ്പന നാളെ മുതല്‍

Published

on


  • ആതിഥേയരായ ഖത്തറും ബഹറൈനും തമ്മിലുള്ള ആദ്യ മത്സരം അല്‍ബയ്ത് സ്റ്റേഡിയത്തില്‍
  • ഗ്രൂപ്പ് ഘട്ടത്തില്‍ കളിയാരാധകര്‍ക്ക് ഒരു ദിവസം ഒന്നിലേറെ മത്സരങ്ങള്‍ കാണാം
  • വിസ കാര്‍ഡ് ഉടമകള്‍ക്ക് നാളെ മുതല്‍ പ്രത്യേക പ്രീസെയ്ല്‍ ടിക്കറ്റ് വിന്‍ഡോ

ദോഹ: ഒരു വര്‍ഷത്തിനപ്പുറം ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാള്‍ 2022ന് എന്തൊക്കെ പ്രതീക്ഷിക്കാമെന്ന് ഇപ്പോഴേ അറിയാം. ഫിഫ അറബ് കപ്പ് ഖത്തര്‍ 2021 മത്സരങ്ങളില്‍.
ഫിഫ അറബ് കപ്പ് ഖത്തര്‍ 2021ന്റെ ടിക്കറ്റ് വില്‍പ്പന നാളെ മുതല്‍ ആരംഭിക്കും. ആറ് സ്റ്റേഡിയങ്ങളിലായി നടക്കുന്ന മത്സരങ്ങള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ആരാധകര്‍ക്ക് ഒരു ദിവസം ഒന്നിലേറെ കളികള്‍ കാണാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
കാണികള്‍ക്കും ടൂര്‍ണമന്റില്‍ പങ്കെടുക്കുന്നവര്‍ക്കും വ്യത്യസ്തമായ അനുഭവവും ഖത്തറിന്റെ മികച്ച ആതിഥേയത്വവുമാണ് ഫിഫ അറബ് കപ്പ് ഖത്തര്‍ 2021ല്‍ ഒരുങ്ങുന്നത്. അറബ് ലോകത്തെ 16 ടീമുകളാണ് 2021 നവംബര്‍ 30 മുതല്‍ 2021 ഡിസംബര്‍ 18 വരെ മാറ്റുരക്കുന്നത്. ശരിക്കും ലോകകപ്പിന്റെ അറബ് പതിപ്പ്!
പരമ്പരാഗത അറബ് കൂടാരങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് രൂപം നല്കിയ ലോകകപ്പ് ഫുട്ബാള്‍ സ്റ്റേഡിയമാണ് അല്‍ ബയ്ത്ത് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന- ഫൈനല്‍ മത്സരങ്ങള്‍ അരങ്ങേറുക. പരമ്പരാഗ അറബ് തലപ്പാവിന്റെ രൂപത്തില്‍ നിര്‍മിച്ച ലോകകപ്പ് സ്റ്റേഡിയമായ അല്‍ തുമാമ, മത്സരങ്ങള്‍ക്ക് ശേഷം പൊളിച്ചു മാറ്റാനും മറ്റെവിടെയെങ്കിലും മാറ്റി സ്ഥാപിക്കാനും സാധിക്കുന്ന വിധത്തില്‍ കണ്ടയ്‌നറുകള്‍ ഉപയോഗിച്ച് നിര്‍മിച്ച ലോകകപ്പ് സ്റ്റേഡിയം റാസ് അബു അബൗദ്, അഹമ്മദ് ബിന്‍ അലി, എജുക്കേഷന്‍ സിറ്റി, അല്‍ ജനൗബ് എന്നീ കളിക്കളങ്ങളിലാണ് അറബ് കപ്പ് മത്സരങ്ങള്‍ അരങ്ങേറുക. ഫിഫ ലോകകപ്പിന്റെ അത്ഭുത സ്റ്റേഡിയങ്ങള്‍ കാണികള്‍ക്ക് നേരിട്ട് അനുഭവിക്കാന്‍ അറബ് കപ്പിലൂടെ സാധിക്കും.
ആഗസ്ത് മൂന്നാം തിയ്യതി ആരംഭിക്കുന്ന വില്‍പ്പനയില്‍ വിസ കാര്‍ഡ് ഉടമകള്‍ക്ക് FIFA.com പ്രത്യേക വിന്‍ഡോയിലൂടെ അറബ് കപ്പ് ടിക്കറ്റുകള്‍ വാങ്ങാനാവും. ആഗസ്ത് മൂന്നു മുതല്‍ ആഗസ്ത് 17 വരെയാണ് വിസ കാര്‍ഡ് ഉടമകള്‍ക്ക് മുന്‍ഗണന ലഭിക്കുക. ടിക്കറ്റിന് അപേക്ഷിക്കുന്നവര്‍ക്ക് സെപ്തംബര്‍ പകുതിയോടെ വിവരം ലഭ്യമാക്കും. ഒന്നാംഘട്ട ടിക്കറ്റ് വില്‍പ്പന സെപ്തംബര്‍ 28 മുതല്‍ ഒക്ടോബര്‍ 12 വരെയുള്ള കാലയളവില്‍ അവസാനിക്കും. അവസാന ഘട്ട ടിക്കറ്റ് വില്‍പ്പന നവംബര്‍ രണ്ടു മുതല്‍ ടൂര്‍ണമെന്റ് തിയ്യതി വരെയാണ് ഉണ്ടാവുക.
ഖത്തറിലുള്ളവര്‍ക്ക് ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് കാറ്റഗറി 4 ടിക്കറ്റിന് 25 റിയാല്‍ മുതലാണ് നിരക്ക്. ഫൈനലിനുള്ള കാറ്റഗറി 1 ടിക്കറ്റിന് 245 റിയാല്‍ വരെ നിരക്കുണ്ട്. വ്യക്തിഗത മത്സര ടിക്കറ്റുകളോ നിര്‍ദ്ദിഷ്ട ടീം പരമ്പരകളോ വാങ്ങാന്‍ ആരാധകര്‍ക്ക് അവസരമുണ്ട്. ടിക്കറ്റ് വില്‍പ്പനയെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ FIFA.com/ticketsല്‍ ലഭ്യമാണ്.
അടുത്ത വര്‍ഷം ലോകകപ്പ് മത്സരങ്ങള്‍ അരങ്ങേറുന്ന അതേ സമയത്തു തന്നെയാണ് അറബ് കപ്പും നടക്കുന്നതെന്നതിനാല്‍ 15 ഡിഗ്രിക്കും 24 ഡിഗ്രിക്കും ഇടിയിലുള്ള മിതമായ താപനിലയില്‍ കളികള്‍ ആസ്വദിക്കാനാവും. ലോകകപ്പ് മത്സരങ്ങളിലേതു പോലെ വേദികള്‍ തമ്മില്‍ വലിയ ദൂരവ്യത്യാസമത്യാസമില്ലാത്തതിനാല്‍ ആരാധകര്‍ക്ക് എളുപ്പത്തില്‍ വേദികളില്‍ എത്താനാവും.
കളി കാണാന്‍ ഖത്തറിലും സ്റ്റേഡിയങ്ങളിലും പ്രവേശിക്കുന്നതിന് എല്ലാ ആരാധര്‍ക്കും അംഗീകൃത ഫാന്‍ ഐ ഡി ആപ്ലിക്കേഷന്‍ നമ്പര്‍ ഉണ്ടായിരിക്കണം. എല്ലാ ആരാധകരും ഫാന്‍ ഐ ഡി സേവന കേന്ദ്രത്തില്‍ നിന്നും ഫിസിക്കല്‍ ഫാന്‍ ഐ ഡി സ്മാര്‍ട്ട് കാര്‍ഡ് ശേഖരിക്കണം. ഫാന്‍ ഐ ഡി അപേക്ഷാ പ്രക്രിയയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീടാണ് അറിയിക്കുക.
ഫാന്‍ ഐഡികളുടെ പൂര്‍ണ ഉത്തരവാദിത്വം ഖത്തര്‍ സര്‍ക്കാറിനാണ്. ഫിഫയ്ക്ക് ഇതില്‍ ഉത്തരവാദിത്വമില്ല.
കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ ആവശ്യമായ എല്ലാ സുരക്ഷാ നിര്‍ദ്ദശങ്ങളും പാലിക്കുകയും സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്യും. പങ്കെടുക്കുന്നവര്‍ ഖത്തര്‍ അധികാരികളില്‍ നിന്നുള്ള യാത്രാ ഉപദേശങ്ങളും പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പാലിക്കണം.


error: Content is protected !!