യു എ ഇ യുദ്ധത്തോടൊപ്പം നിന്നാല്‍ ദുബായ് തകര്‍ക്കപ്പെടാമെന്ന് ജെഫ്രി സാക്സിന്റെ മുന്നറിയിപ്പ്

Web Desk
1 Min Read

ദുബായ്: യു എസും ഇസ്രായേലും ചേര്‍ന്ന് ഇറാനുമായുള്ള യുദ്ധത്തില്‍ യു എ ഇ ഇടപെട്ടാല്‍ ദുബായിയും അബുദാബിയും വലിയ അപകടം നേരിടേണ്ടിവരുമെന്ന് പ്രമുഖ അമേരിക്കന്‍ സാമ്പത്തിക വിദഗ്ധന്‍ ജെഫ്രി സാക്സിന്റെ മുന്നറിയിപ്പ്. വിനോദസഞ്ചാര കേന്ദ്രങ്ങളായി വികസിപ്പിച്ചിരിക്കുന്ന ഈ നഗരങ്ങള്‍ യുദ്ധമേഖലയായി മാറാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

city exchange

യു എ ഇ അമേരിക്കയുമായും ഇസ്രായേലുമായും ചേര്‍ന്ന നിലപാട് വലിയ തെറ്റായ കണക്കുകൂട്ടലാണെന്ന് സാക്സ് അഭിപ്രായപ്പെട്ടു. ഈ നിലപാട് തുടരുന്നതിലൂടെ രാജ്യം പിഴവുകള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

യു എ ഇ യുദ്ധത്തിലേക്ക് കടന്നാല്‍ ദുബായിയും അബുദാബിയും തകര്‍ക്കപ്പെടാന്‍ സാധ്യതയുണ്ട്. ഇവ റിസോര്‍ട്ട് പ്രദേശങ്ങളാണ്. വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. ശക്തമായ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുള്ള സൈനിക മേഖലകള്‍ അല്ല. സമ്പന്നര്‍ വിനോദത്തിനും നിക്ഷേപത്തിനുമായി എത്തുന്ന ഇടങ്ങളാണ് ഇവ. യുദ്ധമേഖലയിലേക്ക് കടക്കുന്നത് ദുബായ് പോലുള്ള സ്ഥലങ്ങളുടെ അടിസ്ഥാന ലക്ഷ്യത്തെ തന്നെ തകര്‍ക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

ഗള്‍ഫ് രാജ്യങ്ങള്‍ അമേരിക്കയുമായി ‘അബ്രഹാം അക്കോര്‍ഡ്സ്’ വഴി ചേര്‍ന്നത് ‘വിപത്തിനെ ക്ഷണിക്കുന്നതുപോലെ’ ആണെന്നും സാക്സ് വിലയിരുത്തി. ഇത് അവരെ അമേരിക്കന്‍ സുരക്ഷയില്‍ അതിയായി ആശ്രയിക്കുന്ന നിലയിലേക്ക് നയിച്ചതായും അദ്ദേഹം പറഞ്ഞു.
ഇസ്രായേലിനും അമേരിക്കക്കും പിന്തുണ നല്‍കുന്ന രീതിയില്‍ അബ്രഹാം അക്കോര്‍ഡ്സില്‍ പ്രവേശിച്ചത് യു എ ഇയ്ക്ക് അപകടകരമായ തീരുമാനമായിരുന്നു. ഈ രാജ്യങ്ങള്‍ അമേരിക്കന്‍ സൈനിക സംരക്ഷണത്തില്‍ മുഴുവന്‍ ആശ്രയിച്ചു. അതിനാല്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ നീക്കങ്ങള്‍ നടത്താമെന്ന് അവര്‍ കരുതി. ഇത് അടിസ്ഥാനപരമായ തെറ്റായ കണക്കുകൂട്ടലാണെന്ന് അദ്ദേഹം വ്യക്തമാക്കി.

- Advertisement -
Ad image

അമേരിക്കയുടെ ശത്രുവാകുന്നത് അപകടകരമാണ്, പക്ഷേ സുഹൃത്ത് ആകുന്നത് അതിലും അപകടകരമാണ് എന്ന യു എസ് വിദേശകാര്യ മുന്‍ സെക്രട്ടറി ഹെന്റി കിസ്സിംഗറിന്റെ പ്രസ്താവന സാക്സ് ഉദ്ധരിച്ചു.

Share This Article
Leave a Comment
error: Content is protected !!