ഡെന്മാര്‍ക്കില്‍ വിശുദ്ധ ഖുര്‍ആന്റെ കോപ്പി കത്തിച്ച സംഭവത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു

Web Desk
1 Min Read

ദോഹ: ഡാനിഷ് തലസ്ഥാനമായ കോപ്പന്‍ഹേഗനില്‍ വിശുദ്ധ ഖുര്‍ആനിന്റെ പകര്‍പ്പ് കത്തിച്ച സംഭവത്തില്‍ ഖത്തര്‍ ശക്തമായി അപലപിച്ചു. ഹീനമായ സംഭവം ലോകത്തെ രണ്ട് ബില്യണിലധികം മുസ്ലിംകളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുന്നതും ഗുരുതരമായ പ്രകോപനവുമാണെന്ന് ഊന്നിപ്പറഞ്ഞു.

city exchange

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മറവില്‍ വിശുദ്ധ ഖുര്‍ആനെനെതിരെ ആവര്‍ത്തിച്ചുള്ള നിയമ ലംഘനം അനുവദിക്കുന്നത് വിദ്വേഷവും അക്രമവും വളര്‍ത്തുമെന്നും സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെ മൂല്യത്തെ തകര്‍ക്കുമെന്നും ഇരട്ടത്താപ്പ് വെളിപ്പെടുത്തുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.

വിശ്വാസം, വംശം, മതം എന്നിവയെ അടിസ്ഥാനമാക്കിയുള്ള എല്ലാത്തരം വിദ്വേഷ പ്രസംഗങ്ങളും ഖത്തര്‍ ഭരണകൂടം പൂര്‍ണ്ണമായും നിരസിക്കുന്നതായും രാഷ്ട്രീയ തര്‍ക്കങ്ങളില്‍ പവിത്രത കാത്തുവെക്കുന്നതായും മന്ത്രാലയം ആവര്‍ത്തിച്ചു.

- Advertisement -
Ad image

ഇസ്ലാമിനെതിരായ വിദ്വേഷ പ്രചാരണങ്ങളും ഇസ്ലാമോഫോബിയയുടെ വ്യവഹാരങ്ങളും ലോകത്ത് മുസ്ലിംകളെ ആവര്‍ത്തിച്ച് ലക്ഷ്യമിടുന്നതിനായുള്ള ആസൂത്രിത ആഹ്വാനങ്ങള്‍ക്കൊപ്പം അപകടകരമായ വര്‍ധനവിന് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും മുന്നറിയിപ്പ് നല്‍കി.

ഈ സാഹചര്യത്തില്‍, വിദ്വേഷം, വിവേചനം, പ്രേരണ, അക്രമം എന്നിവ നിരസിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് വീണ്ടും ആഹ്വാനം ചെയ്തു. സംഭാഷണത്തിന്റെയും പരസ്പര ധാരണയുടെയും തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെ പ്രാധാന്യവും രാജ്യം ഊന്നിപ്പറഞ്ഞു.

സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും മൂല്യങ്ങള്‍ക്കുള്ള ഖത്തറിന്റെ പൂര്‍ണ പിന്തുണയും ചര്‍ച്ചയിലൂടെയും ധാരണയിലൂടെയും അന്താരാഷ്ട്ര സമാധാനത്തിന്റെയും സുരക്ഷയുടെയും തത്വങ്ങള്‍ സ്ഥാപിക്കാനുള്ള ഖത്തറിന്റെ താത്പര്യവും മന്ത്രാലയം ആവര്‍ത്തിച്ചു.

Share This Article
Leave a Comment
error: Content is protected !!