ഖത്തര്‍ അമീറും ഇന്തോനേഷ്യന്‍ പ്രസിഡന്റും കൂടിക്കാഴ്ച നടത്തി

Web Desk
2 Min Read

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി അമീരി ദിവാന്‍ ഓഫീസില്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്റോയുമായി ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തി.

city exchange

രണ്ട് സൗഹൃദ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അമീര്‍ ഇരു രാജ്യങ്ങളുടെയും പൊതുവായ താത്പര്യങ്ങള്‍ നിറവേറ്റുന്നതിനും അവരുടെ സൗഹൃദ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നതിനും സന്ദര്‍ശനം സഹകരണം വര്‍ധിപ്പിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

ഉഭയകക്ഷി സഹകരണവും വികസന ബന്ധങ്ങളും ശക്തിപ്പെടുത്തുന്നതിനും എല്ലാ മേഖലകളിലും അവയെ വിശാലമായ ചക്രവാളങ്ങളിലേക്ക് ഉയര്‍ത്തുന്നതിനുമുള്ള തന്റെ താത്പര്യം ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രകടിപ്പിച്ചു.

നാല് ബില്യണ്‍ യു എസ് ഡോളറിന്റെ സംയുക്ത നിക്ഷേപ ഫണ്ട് സ്ഥാപിക്കാന്‍ ഇരുപക്ഷവും സമ്മതിച്ചു.

- Advertisement -
Ad image

വിവിധ മേഖലകളില്‍, പ്രത്യേകിച്ച് സമ്പദ്വ്യവസ്ഥ, നിക്ഷേപം എന്നീ മേഖലകളില്‍, ഉഭയകക്ഷി ബന്ധങ്ങളെയും അവയെ വളര്‍ത്തിയെടുക്കാനുള്ള വഴികളെയും ചര്‍ച്ചകള്‍ അഭിസംബോധന ചെയ്തു. പൊതു ആശങ്കയുള്ള മേഖലാ, അന്തര്‍ദേശീയ വിഷയങ്ങളും ചര്‍ച്ചയില്‍ ഉണ്ടായിരുന്നു.

പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി, ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ശൈഖ് സൗദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍ താനി, അമീരി ദിവാന്‍ മേധാവി അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഖുലൈഫി, സാംസ്‌കാരിക മന്ത്രി ശൈഖ് അബ്ദുല്‍റഹ്മാന്‍ ബിന്‍ ഹമദ് അല്‍ താനി, വിദേശകാര്യ മന്ത്രാലയത്തിലെ സഹമന്ത്രി ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഖുലൈഫി, നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

ഇന്തോനേഷ്യന്‍ പക്ഷത്തെ വിദേശകാര്യ മന്ത്രി സുഗിയോനോ, പ്രതിരോധ മന്ത്രി സ്ജാഫ്രി സ്ജാംസൗദ്ദീന്‍, നിക്ഷേപ മന്ത്രി റോസന്‍ പെര്‍കാസ റോസ്ലാനി, സാംസ്‌കാരിക മന്ത്രി ഫാദ്ലി സോണ്‍, ഭവന, സെറ്റില്‍മെന്റ് മേഖല മന്ത്രി മറുറാര്‍ സിറൈത്ത്, പ്രസിഡന്റിനൊപ്പമുള്ള മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രതിനിധീകരിച്ചു.

ഏറ്റവും പുതിയ പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളെക്കുറിച്ചും സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംയുക്ത ശ്രമങ്ങളെക്കുറിച്ചും അമീറും ഇന്തോനേഷ്യന്‍ പ്രസിഡന്റും നേരിട്ട് ചര്‍ച്ച നടത്തി.

തന്ത്രപരമായ സംഭാഷണത്തിനായി ഇരു രാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ തമ്മിലുള്ള ധാരണാപത്രത്തില്‍ ഒപ്പുവെക്കുന്നതിലും അവര്‍ പങ്കെടുത്തു.

പ്രസിഡന്റിനും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘത്തിനും ആദരസൂചകമായി അമീര്‍ ഉച്ചഭക്ഷണ വിരുന്ന് സംഘടിപ്പിച്ചു.

Share This Article
Leave a Comment
error: Content is protected !!