ഗാസയില്‍ ഇസ്രായേല്‍ വീണ്ടും ആക്രമണം തുടങ്ങിയത് ഖത്തര്‍ മന്ത്രിസഭ അപലപിച്ചു

Web Desk
1 Min Read

ദോഹ: ഗാസ മുനമ്പില്‍ ഇസ്രായേല്‍ വീണ്ടും ആക്രമണം ആരംഭിച്ചതിനെ ഖത്തര്‍ മന്ത്രിസഭാ യോഗം ശക്തമായി അപലപിച്ചു. വെടിനിര്‍ത്തല്‍ കരാര്‍ ഉള്‍പ്പെടെയുള്ള സമാധാനത്തെ പിന്തുണയ്ക്കുന്ന അന്താരാഷ്ട്ര ഇച്ഛാശക്തിയോടുള്ള വ്യക്തമായ വെല്ലുവിളിയാണിതെന്ന് വിശേഷിപ്പിച്ചു. അധിനിവേശത്തിന്റെ വര്‍ധിച്ചുവരുന്ന നയങ്ങള്‍ ആത്യന്തികമായി മേഖലയില്‍ സംഘര്‍ഷത്തിന്റെ വേഗത വര്‍ധിപ്പിക്കുന്നതിലേക്ക് നയിക്കുമെന്ന രാജ്യത്തിന്റെ മുന്നറിയിപ്പും മന്ത്രിസഭ ആവര്‍ത്തിച്ചു.

city exchange

മന്ത്രിസഭാ യോഗത്തില്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ ജാസിം അല്‍-താനി അധ്യക്ഷത വഹിച്ചു.

ഫലസ്തീന്‍ ജനതയുടെ ആവശ്യമായ സംരക്ഷണം ഉറപ്പാക്കാന്‍ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി നടപടിയെടുക്കേണ്ടതിന്റെ ആവശ്യകതയെ പ്രതിഫലിപ്പിക്കുന്ന തരത്തില്‍ ഗാസ മുനമ്പിലെ വഷളാകുന്ന മാനുഷിക സാഹചര്യങ്ങള്‍ വിനാശകരമായ തലങ്ങളില്‍ എത്തിയിട്ടുണ്ടെന്ന് മന്ത്രിസഭ ഊന്നിപ്പറഞ്ഞതായി യോഗത്തിനുശേഷം നീതിന്യായ മന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഇബ്രാഹിം ബിന്‍ അലി അല്‍ മുഹന്നദി അറിയിച്ചു.

മാര്‍ച്ച് 4ന് കെയ്റോയില്‍ നടന്ന അറബ് ഉച്ചകോടിയില്‍ അംഗീകരിച്ച ഗാസ പുനര്‍നിര്‍മ്മാണ പദ്ധതിക്ക് അനുസൃതമായി ഗാസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും അവിടുത്തെ താമസക്കാര്‍ക്ക് മാനുഷിക സഹായം ഉറപ്പാക്കുന്നതിനും പുനര്‍നിര്‍മ്മാണത്തിന് ഉചിതമായ വ്യവസ്ഥകള്‍ നല്‍കുന്നതിനും വെടിനിര്‍ത്തല്‍ കരാറിന്റെ ഘട്ടങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള സംഭാഷണം പുന:രാരംഭിക്കേണ്ടതിന്റെ അടിയന്തിര ആവശ്യകതയും എടുത്തുകാണിച്ചു.

- Advertisement -
Ad image

ഓണേഴ്സ് അസോസിയേഷന്റെ കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്‍കുകയും ശൂറ കൗണ്‍സിലിലേക്ക് റഫര്‍ ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തു.
2025-ല്‍ ക്യൂബയിലെ പിനാര്‍ ഡെല്‍ റിയോ പ്രവിശ്യയില്‍ വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം എന്നിവ മെച്ചപ്പെടുത്തുന്നതിനായി ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്മെന്റും (ക്യുഎഫ്എഫ്ഡി) യുണൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ടും (യുനിസെഫ്) തമ്മിലുള്ള കരട് സംഭാവന കരാറിനും മന്ത്രിസഭ അംഗീകാരം നല്‍കി.

കൂടാതെ, ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്മെന്റും (ക്യുഎഫ്എഫ്ഡി) ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും (ഐഎല്‍ഒ) തമ്മിലുള്ള കരട് അടിസ്ഥാന സംഭാവന കരാറിനും ഖത്തര്‍ വിദേശകാര്യ മന്ത്രാലയവും ജമൈക്കയിലെ വിദേശകാര്യ, വിദേശ വ്യാപാര മന്ത്രാലയവും തമ്മിലുള്ള പൊതുവായ ആശങ്കയുള്ള വിഷയങ്ങളില്‍ രാഷ്ട്രീയ കൂടിയാലോചനകള്‍ നടത്തുന്നതിനുള്ള കരട് ധാരണാപത്രത്തിനും അംഗീകാരം നല്‍കി.

Share This Article
Leave a Comment
error: Content is protected !!