ഇന്ത്യന്‍ വിപണിയിലെ വിപുലീകരണത്തിന് ഇന്റര്‍നാഷണല്‍ ഫൈനാന്‍സ് കോര്‍പ്പറേഷനുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ട് തബ്രീദ്

Web Desk
2 Min Read

ദുബായ്: നാഷണല്‍ സെന്‍ട്രല്‍ കൂളിംഗ് കമ്പനി (തബ്രീദ്) അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ഏകദേശം 400 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നതിന് ലോക ബാങ്ക് ഗ്രൂപ്പിലെ അംഗമായ ഇന്റര്‍നാഷണല്‍ ഫൈനാന്‍സ് കോര്‍പ്പറേഷനുമായി (ഐ എഫ് സി) തന്ത്രപരമായ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു.

city exchange

പങ്കാളിത്ത കരാര്‍ പ്രകാരം, നിലവില്‍ തബ്രീദിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള തബ്രീദ് ഇന്ത്യ, സിംഗപ്പൂരില്‍ സ്ഥാപിതമായ ഒരു പുതിയ ഹോള്‍ഡിംഗ് കമ്പനിയിലേക്ക് മാറ്റപ്പെടും. അതില്‍ അതിന്റെ ഓഹരികള്‍ വ്യാപാരം നടത്തുന്ന ദുബായ് ഫൈനാന്‍ഷ്യല്‍ മാര്‍ക്കറ്റില്‍ തബ്രീദിന് 75 ശതമാനം ഓഹരിയും ഐ എഫ് സിക്ക് 25 ശതമാനവും ഓഹരിയുണ്ടാകും.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏകദേശം 400 മില്യണ്‍ ഡോളര്‍ വരെയുള്ള പ്രോജക്ടുകളില്‍ നിക്ഷേപിക്കുന്നതിന് 100 മില്യണ്‍ ഡോളറിന്റെ പങ്കാളികളില്‍ നിന്നുള്ള പ്രാരംഭ ഇക്വിറ്റി പ്രതിബദ്ധതയോടെയാണ് ഹോള്‍ഡിംഗ് കമ്പനി സ്ഥാപിക്കുന്നത്.

- Advertisement -
Ad image

ഇന്ത്യയിലുടനീളമുള്ള വ്യാവസായിക, വാണിജ്യ, റീട്ടെയില്‍ വികസനങ്ങള്‍ക്ക് സേവനം നല്‍കുന്ന ഏകദേശം 100,000 റഫ്രിജറേഷന്‍ ടണ്‍ (ആര്‍ ടി) പോര്‍ട്ട്ഫോളിയോയാണ് നിക്ഷേപം ലക്ഷ്യമിടുന്നത്.

ഐ എഫ് സിയും തബ്രീദും ഈ മേഖലകളിലെ പ്രോജക്റ്റുകള്‍ക്കായുള്ള ശക്തമായ പരിസ്ഥിതി, സാമൂഹിക, കോര്‍പ്പറേറ്റ് ഗവേണന്‍സ് (ഇ എസ് pി) ആവശ്യകതകള്‍ ഉള്‍പ്പെടുന്ന നിക്ഷേപ യോഗ്യതാ മാനദണ്ഡങ്ങള്‍ അംഗീകരിച്ചു. ഓരോ പ്രോജക്റ്റിലും നിക്ഷേപിക്കുന്നതിന് മുമ്പ് പൊതു പരിസ്ഥിതിയും സുസ്ഥിരതയും വെളിപ്പെടുത്തലുകള്‍ ഐ എഫ് സി നടത്തും.

ഐ എഫ് സിയുടെ മാനേജിംഗ് ഡയറക്ടര്‍ മക്തര്‍ ദിയോപ് അഭിപ്രായപ്പെട്ടു, ‘താപനില ഉയരുന്നതിനാല്‍, കൂളിംഗ് ലഭ്യമാക്കല്‍ ഒരു പ്രധാന വികസന വെല്ലുവിളിയാണ്, പ്രത്യേകിച്ച് ഉഷ്ണമേഖലാ കാലാവസ്ഥാ മേഖലയില്‍ സ്ഥിതി ചെയ്യുന്ന വളര്‍ന്നുവരുന്ന സമ്പദ്വ്യവസ്ഥകളില്‍. ഈ ഡിസ്ട്രിക്റ്റ് കൂളിംഗ് പ്രോജക്റ്റ് ഐഎഫ്സിയുടെ മുഖ്യപരിഗണനയാണ്.’

‘തബ്രീദുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിലൂടെ ഇന്ത്യയിലും ഏഷ്യയുടെ മറ്റ് ഭാഗങ്ങളിലും സുസ്ഥിരവും നൂതനവും ആവശ്യമായ കൂളിംഗ് സൊലൂഷനുകള്‍ ഞങ്ങള്‍ ലഭ്യമാക്കും.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തബ്രീദിന് അനുകൂലവും സമയോചിതവുമായ വികസനമാണ് ഇതെന്ന് തബ്രീദിന്റെ സി ഇ ഒ ഖാലിദ് അബ്ദുല്ല അല്‍ മര്‍സൂഖി പറഞ്ഞു. നിക്ഷേപ അവസരങ്ങള്‍ തുറക്കുന്നതിനും ക്ലയന്റുകളുടെ പ്രകടനവും സ്വാധീനവും ശക്തിപ്പെടുത്തുന്നതിനും പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിനും നിരവധി പതിറ്റാണ്ടുകളായി ഈ മേഖലയില്‍ ഐ എഫ് സി സ്ഥാപിതമാണ്. പരസ്പരം സമാനതകളില്ലാത്ത വൈദഗ്ധ്യത്തില്‍ ആശ്രയിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നതിനാല്‍ ഞങ്ങളുടെ പങ്കാളിത്തം തികച്ചും അനുയോജ്യമാണ്.’

Share This Article
Leave a Comment
error: Content is protected !!