

ജനീവ: ഗസ്സക്കാരില്‍ പലര്‍ക്കും ഇപ്പോള്‍ കുടിക്കാന്‍ മലിനജലവും ഭക്ഷണത്തിന് മൃഗങ്ങളുടെ തീറ്റയും ലഭിക്കുന്നതിലേക്ക് ചുരുങ്ങിയതായി ലോകാരോഗ്യ സംഘടനയുടെ പ്രാദേശിക മേധാവി. പരോധിക്കപ്പെട്ട പ്രദേശത്തേക്ക് ഉടനടി സഹായ പ്രവേശനം വര്‍ധിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ലോകാരോഗ്യ സംഘടനയുടെ ഈസ്റ്റേണ്‍ മെഡിറ്ററേനിയന്‍ റീജിയണല്‍ ഡയറക്ടര്‍ ഹനാന്‍ ബല്‍ക്കി ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം വിശാലമായ മേഖലയിലുടനീളമുള്ള ആരോഗ്യ സംരക്ഷണത്തെ ബാധിക്കുന്നതായി മുന്നറിയിപ്പ് നല്‍കി.

കുട്ടികളില്‍ ഉണ്ടാകുന്ന ആഘാതം ഗുരുതരവും ശാശ്വതവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ജനീവയിലെ ലോകാരോഗ്യ സംഘടനാ ആസ്ഥാനത്ത് ഒരു അഭിമുഖത്തില്‍ ശിശു ആരോഗ്യ വിദഗ്ധനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു.

ഗാസയ്ക്കുള്ളില്‍ ‘ഇപ്പോള്‍ മൃഗങ്ങളുടെ ഭക്ഷണം കഴിക്കുന്നവരുണ്ട്, പുല്ല് തിന്നുന്നു, അവര്‍ മലിനജലം കുടിക്കുന്നു,’ അവര്‍ പറഞ്ഞു.
