ഈദുല്‍ അദ്ഹ പ്രാര്‍ഥനയില്‍ അമീര്‍ പങ്കെടുത്തു

Web Desk
1 Min Read

ദോഹ: ലുസൈല്‍ പ്രാര്‍ഥനാ ഗ്രൗണ്ടില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഈദ് അല്‍-അദ്ഹ നമസ്‌ക്കാരം നിര്‍വഹിച്ചു.

city exchange

അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍ താനി, ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ അല്‍ താനി, ശൈഖ് ജാസിം ബിന്‍ ഖലീഫ അല്‍ താനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി, ശൂറ കൗണ്‍സില്‍ സ്പീക്കര്‍ ഹസന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനിം, നിരവധി ശൈഖുമാര്‍, മന്ത്രിമാര്‍, ശൂറ കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരും പ്രാര്‍ഥനയില്‍ പങ്കെടുത്തു.

ഡോ. യഹ്യ ബുട്ടി അല്‍ നുഐമിയാണ് ഈദ് പ്രസംഗം നടത്തിയത്. ഈദ് അനുസ്മരണത്തിന്റെയും സന്തോഷത്തിന്റെയും നന്ദിയുടെയും ദിനമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഹജ്ജിന്റെ പുണ്യ കര്‍മ്മങ്ങള്‍, ദുല്‍ ഹിജ്ജയിലെ അനുഗ്രഹീതമായ പത്ത് ദിവസങ്ങള്‍, അറഫ ദിനത്തിലെ പുണ്യ വ്രതം എന്നിവയുമായി ഇത് ഒത്തുപോകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കൃതജ്ഞത ഏറ്റവും ശ്രേഷ്ഠമായ ആരാധനകളില്‍ ഒന്നാണെന്നും ദൈവം തന്റെ പ്രവാചകന്മാരോട് കല്‍പ്പിച്ച ഒന്നാണെന്നും യഥാര്‍ഥ കൃതജ്ഞത എന്നത് ഒരാളുടെ വാക്കുകളിലൂടെയും ഹൃദയത്തിലൂടെയും പ്രവൃത്തികളിലൂടെയും സര്‍വ്വശക്തനോടുള്ള പൂര്‍ണ്ണമായ അംഗീകാരത്തിലൂടെയും സമര്‍പ്പണത്തിലൂടെയും അനുസരണത്തിലൂടെയും ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ പ്രകടിപ്പിക്കുന്നതാണെന്നും ഡോ. അല്‍ നുഐമി ഊന്നിപ്പറഞ്ഞു.

- Advertisement -
Ad image

പെരുന്നാള്‍ ബലി അര്‍പ്പണം ഈ കൃതജ്ഞതയുടെ പ്രകടനമാണെന്നും വലിയ പ്രതിഫലവും പുണ്യവും നല്‍കുന്ന ഒരു പ്രവൃത്തിയാണെന്നും അദ്ദേഹം വിശദീകരിച്ചു.

ഉപസംഹാരമായി ഈദ് ആത്മാക്കളെ അധമമായ ആഗ്രഹങ്ങളില്‍ നിന്ന് ശുദ്ധീകരിക്കുകയും ഹൃദയങ്ങളെ വ്യാജം, കാപട്യം, നീരസം എന്നിവയില്‍ നിന്ന് ശുദ്ധീകരിക്കുകയും ചെയ്യുന്ന സമയമാണെന്ന് ഡോ. അല്‍ നുഐമി ഊന്നിപ്പറഞ്ഞു.

ഈദിന്റെ ഏറ്റവും വലിയ രൂപം ഗാസയില്‍ ഉപരോധിക്കപ്പെട്ടവരെ അടിച്ചമര്‍ത്തല്‍, ഉപരോധം, ദീര്‍ഘകാല ശത്രുത എന്നിവയില്‍ നിന്ന് മോചിപ്പിക്കുകയും അനുഗ്രഹീതമായ അല്‍-അഖ്സ പള്ളിയുടെ മുറ്റങ്ങളുടെയും ചുറ്റുപാടുകളുടെയും മോചനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!