ഗാസ; വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി 110 ഫലസ്തീന്‍ തടവുകാരെ വിട്ടയച്ചു

Web Desk
1 Min Read

ഗാസ: ഹമാസും ഇസ്രായേലും തമ്മിലുള്ള ഗാസയിലെ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇസ്രായേല്‍ അധിനിവേശ അധികൃതര്‍ 110 ഫലസ്തീന്‍ തടവുകാരെ വിട്ടയച്ചു.

city exchange

വെസ്റ്റ് ബാങ്കിലേക്ക് മോചിപ്പിക്കാന്‍ സമ്മതിച്ച ഫലസ്തീന്‍ തടവുകാരെ വഹിച്ചുകൊണ്ട് ബസുകള്‍ ഇസ്രായേലി ജയിലില്‍ നിന്ന് റാമല്ലയിലേക്ക് പുറപ്പെട്ടുവെന്നും മറ്റ് ബസുകള്‍ ഫലസ്തീന്‍ തടവുകാരെ വിദേശത്തേക്ക് നാടുകടത്തുന്നതിനായി കൊണ്ടുപോയി എന്നും ഖത്തര്‍ ന്യൂസ് ഏജന്‍സി ലേഖകന്‍ ഔദ്യോഗിക ഫലസ്തീന്‍ സ്രോതസ്സുകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ ഗാസ മുനമ്പിലെ കെരെം അബു സലേം ക്രോസിംഗില്‍ ഗാസ മുനമ്പിലെ തടവുകാരെ അന്താരാഷ്ട്ര റെഡ് ക്രോസിന് കൈമാറി.

ഒമ്പത് തടവുകാര്‍ ഗാസ മുനമ്പില്‍ എത്തി അന്താരാഷ്ട്ര റെഡ് ക്രോസിന്റെ ഒരു മെഡിക്കല്‍ സംഘവും ഒരു കൂട്ടം നാട്ടുകാരും അവരെ സ്വീകരിച്ചു. പ്രാഥമിക വൈദ്യപരിശോധനയ്ക്കായി എത്തിയ അവരെ ഖാന്‍ യൂനിസിന് കിഴക്കുള്ള യൂറോപ്യന്‍ ആശുപത്രിയിലേക്ക് മാറ്റി.

ആദ്യ ഘട്ടത്തിലെ കൈമാറ്റ കരാറിന്റെ രണ്ടാം ബാച്ചില്‍ മോചിപ്പിക്കപ്പെട്ട തടവുകാരുടെ പട്ടികയില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 32 തടവുകാരും ഉയര്‍ന്ന ശിക്ഷയുള്ള 48 തടവുകാരും 30 കുട്ടി തടവുകാരും ഉള്‍പ്പെടെ 110 പേരുണ്ടെന്ന് തടവുകാരുടെയും സ്വതന്ത്ര തടവുകാരുടെയും കാര്യാലയം, ഫലസ്തീന്‍ തടവുകാരുടെ ക്ലബ്ബ്, തടവുകാരുടെ മീഡിയ ഓഫീസ് എന്നിവ അറിയിച്ചു.

- Advertisement -
Ad image

ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിട്ടതിനെത്തുടര്‍ന്ന് ഹമാസും ഇസ്രായേലും തമ്മിലുള്ള തടവുകാരുടെ കൈമാറ്റ കരാറിന്റെ ഭാഗമായി ഒരു സൈിക വനിത ഉള്‍പ്പെടെ മൂന്ന് ഇസ്രായേലി തടവുകാരെ ഹമാസ് അന്താരാഷ്ട്ര റെഡ് ക്രോസിന് കൈമാറിയതിന് മുന്നോടിയായാണ് ഫലസ്തീന്‍ തടവുകാരുടെ മോചനം നടന്നത്.

Share This Article
Leave a Comment
error: Content is protected !!