ഇസ്രായേല്‍ ആക്രമണം; മധ്യസ്ഥ ശ്രമങ്ങള്‍ തുടര്‍ന്ന് ഖത്തര്‍

Web Desk
1 Min Read

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി യു എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസുമായി ഫോണിലും ദോഹയിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി നടത്തിയ കൂടിക്കാഴ്ചയിലും ഇസ്രായേല്‍- ഫലസ്തീന്‍ വിഷയത്തില്‍ ഖത്തര്‍ മധ്യസ്ഥ ശ്രമങ്ങള്‍ തുടരുന്നു. അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളില്‍ ശാന്തത ഉറപ്പാക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണെന്ന് ഖത്തര്‍ അറിയിച്ചു.

city exchange

അതേസമയം, ഏഴ് ദിവസത്തെ മാനുഷിക വിരാമത്തിന് ശേഷം ഡിസംബര്‍ ഒന്നിന് വെള്ളിയാഴ്ച ഇസ്രായേല്‍ ഗാസ മുനമ്പില്‍ ആക്രമണം പുന:രാരംഭിക്കുകയും 400ലധികം സൈനിക ആക്രമണങ്ങള്‍ നടത്തുകയും ചെയ്തു.

തെക്കന്‍ ഗാസയിലെ അല്‍-നാസര്‍ ആശുപത്രിയിലെ അവസ്ഥ അപര്യാപ്തമാണെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ശേഷിയുടെ മൂന്നിരട്ടിയിലധികമാണ് ആശുപത്രിയില്‍ ഇപ്പോഴുള്ളത്.

തങ്ങള്‍ സാക്ഷ്യം വഹിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠ പ്രകടിപ്പിക്കാന്‍ ശക്തമായ വാക്കുകള്‍ കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് ടെഡ്രോസ് അദാനോം പറഞ്ഞു.

- Advertisement -
Ad image

ഗാസ ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷന്‍ കമ്പനിയില്‍ നിന്നുള്ള ഡാറ്റ പ്രകാരം ഐക്യരാഷ്ട്രസഭ ഒക്ടോബര്‍ 11 മുതല്‍ ഗാസ മുനമ്പില്‍ വൈദ്യുതി ഇല്ല. നിലവിലുള്ള വൈദ്യുതി ക്ഷാമം അവശ്യ സേവനങ്ങളുടെ ലഭ്യതയെ, പ്രത്യേകിച്ച് ആരോഗ്യം, ജലം, ശുചിത്വ സേവനങ്ങള്‍ എന്നിവയെ സാരമായി ബാധിച്ചു. ഗാസയുടെ ദുര്‍ബലമായ സമ്പദ്വ്യവസ്ഥയെ, പ്രത്യേകിച്ച് ഉത്പാദന, കാര്‍ഷിക മേഖലകളെ ദുര്‍ബലപ്പെടുത്തിയതായി ഗാസയിലെ വൈദ്യുതി വിച്ഛേദിക്കുന്നതിന് മുമ്പുതന്നെ റിപ്പോര്‍ട്ട് പറയുന്നു.

2023 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ പ്രതിദിനം ശരാശരി 13.3 മണിക്കൂര്‍ വൈദ്യുതി മാത്രമാണ് ഗാസയില്‍ ലഭിച്ചത്.

Share This Article
Leave a Comment
error: Content is protected !!