പരിക്കേറ്റ ഫലസ്തീനികളുടെ പുനരേകീകരണം പ്രഖ്യാപിച്ച് ഖത്തര്‍

Web Desk
1 Min Read

ദോഹ: ഗാസ മുനമ്പില്‍ നിന്ന് പരിക്കേറ്റ ഫലസ്തീനികളെ ദോഹയിലെ അവരുടെ ബന്ധുക്കളുമായി കൂട്ടിച്ചേര്‍ക്കുന്നതിന് ഖത്തര്‍ തുര്‍ക്കിയെയുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ചു.

city exchange

പരിക്കേറ്റവരില്‍ പലരും തുര്‍ക്കിയില്‍ ചികിത്സയിലാണെന്നും അവരുടെ ബന്ധുക്കള്‍ ഖത്തറില്‍ ചികിത്സയിലാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

1,500 ഫലസ്തീനികള്‍ക്ക് ചികിത്സ നല്‍കാനുള്ള അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ മുന്‍കൈയുടെ ഭാഗമായി പരിക്കേറ്റ ഫലസ്തീനികളുടെ പുനരേകീകരണം ദോഹയില്‍ ഒരുമിച്ച് ചികിത്സ തുടരാന്‍ അവരെ പ്രാപ്തരാക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
ഖത്തറിലെ തുര്‍ക്കി അംബാസഡര്‍ ഡോ. മുസ്തഫ ഗോക്‌സു, വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സഹകരണ സഹമന്ത്രിയുടെ ഓഫീസ് ഡയറക്ടര്‍ ഹമദ് യൂസഫ് അഹമ്മദ് റാഷിദ് അല്‍ മാലികി എന്നിവര്‍ ദോഹയില്‍ പരിക്കേറ്റവരെ സ്വാഗതം ചെയ്തു.

- Advertisement -
Ad image

ഖത്തര്‍ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ പ്രസ്താവനയില്‍ വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലോല്‍വ ബിന്‍ത് റാഷിദ് അല്‍ ഖാതര്‍ ബുദ്ധിമുട്ടുകള്‍ മറികടക്കുന്നതിനുള്ള സഹകരണത്തിന് തുര്‍ക്കി റിപ്പബ്ലിക്കിനോട് ഖത്തറിന്റെ നന്ദിയും അഭിനന്ദനവും അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!