അല്‍ അഖ്‌സ മസ്ജിദിലേക്കുള്ള ഇസ്രായേല്‍ മന്ത്രിയുടെയും കുടിയേറ്റക്കാരുടെയും അതിക്രമിച്ചു കയറ്റം: ഖത്തര്‍ ശക്തമായി അപലപിച്ചു

Web Desk
1 Min Read

ദോഹ: ഇസ്രായേല്‍ ദേശീയ സുരക്ഷാ മന്ത്രിയും ഒരു വിഭാഗം കുടിയേറ്റക്കാരും അല്‍ അഖ്‌സ മസ്ജിദ് വളപ്പിലേക്ക് അതിക്രമിച്ചു കയറിയ സംഭവത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമത്തിന്റെയും അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും നഗ്നമായ ലംഘനമാണെന്നും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ്ലിംകളുടെ മതവികാരങ്ങളെ പ്രകോപിപ്പിക്കുന്ന അസ്വീകാര്യമായ നടപടിയാണെന്നും ഖത്തര്‍ വ്യക്തമാക്കി.

city exchange

അല്‍ അഖ്‌സ മസ്ജിദ് മുസ്ലിംകള്‍ക്ക് മാത്രമുള്ള ആരാധനാലയമാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ഊന്നിപ്പറഞ്ഞു. ജറുസലേമിന്റെയും അവിടത്തെ വിശുദ്ധ കേന്ദ്രങ്ങളുടെയും ചരിത്രപരവും നിയമപരവുമായ നിലവിലെ സ്ഥിതി ഏകപക്ഷീയമായി മാറ്റാനുള്ള എല്ലാ നടപടികളും അന്താരാഷ്ട്ര നിയമപ്രകാരം അസാധുവാണെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇത്തരം ആവര്‍ത്തിച്ചുള്ള ലംഘനങ്ങളും പ്രകോപനങ്ങളും തുടരുന്നത് മേഖലയില്‍ അക്രമത്തിന്റെയും സംഘര്‍ഷ വര്‍ധനവിന്റെയും പുതിയ ചക്രങ്ങള്‍ക്ക് വഴിവെക്കുമെന്നും സംഘര്‍ഷം ലഘൂകരിക്കാനും സ്ഥിരത കൈവരിക്കാനുമുള്ള സാധ്യതകളെ ദുര്‍ബലപ്പെടുത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

ഫലസ്തീന്‍ ജനതയ്ക്കും അവരുടെ വിശുദ്ധ കേന്ദ്രങ്ങള്‍ക്കുമെതിരായ തുടരുന്ന ലംഘനങ്ങള്‍ അവസാനിപ്പിക്കാന്‍ ഇസ്രായേലിനെ നിര്‍ബന്ധിതരാക്കുന്നതിനായി അന്താരാഷ്ട്ര സമൂഹം അടിയന്തര നടപടി സ്വീകരിക്കണമെന്നും ബന്ധപ്പെട്ട അന്താരാഷ്ട്ര പ്രമേയങ്ങള്‍ പാലിക്കാന്‍ ഇസ്രായേലിനോട് ആവശ്യപ്പെടണമെന്നും ഖത്തര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.

- Advertisement -
Ad image

അധിനിവേശം അവസാനിപ്പിക്കുക, ഫലസ്തീന്‍ ജനതയ്ക്ക് അവരുടെ നിയമാനുസൃത അവകാശങ്ങള്‍ ഉറപ്പാക്കുക എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഫലസ്തീന്‍ വിഷയത്തോടുള്ള ഖത്തറിന്റെ ഉറച്ച പിന്തുണയും വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ചു. 1967-ലെ അതിര്‍ത്തികള്‍ അടിസ്ഥാനമാക്കി, കിഴക്കന്‍ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുക എന്നതാണ് ഫലസ്തീന്‍ ജനതയുടെ പ്രധാന അവകാശങ്ങളിലൊന്നെന്നും ഖത്തര്‍ വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!